സവാഹിരിയെ വധിച്ച വജ്രായുധം സ്വന്തമാക്കാന്‍ ഇന്ത്യ !

ഹെൽഫയർ മിസൈലുകൾ, മാർക്ക് 54 ആന്റി- സബ്മറൈൻ ടോർപെഡോകൾ ഉൾപ്പെടെയുള്ള അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ യുഎസുമായുള്ള കരാറിൽ ഒപ്പിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. സൈനിക ഹാർഡ്‌വെയർ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ മിസൈലുകൾക്കും ടോർപെഡോകൾക്കും വേണ്ടി ഇന്ത്യൻ നാവികസേനയ്ക്കായി 2400 കോടി രൂപയുടെ കരാറിൽ ഒപ്പു വയ്ക്കുമെന്നാണ് റിപ്പോർട്ട്. സമീപഭാവിയിൽ പൂർണമായും നാവികസേനയിൽ ഉൾപ്പെടുത്താൻ പോകുന്ന 24 എംഎച്ച്-60 ഹെലികോപ്റ്ററുകളിൽ ഈ ആയുധങ്ങൾ വിന്യസിക്കാനാണ് പുതിയ നീക്കം.

എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾക്കുള്ള ആയുധ പാക്കേജ് വാങ്ങുന്നതിനായുള്ള നീക്കം വേഗത്തിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും കരാർ ഉടൻ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഫോറിൻ മിലിട്ടറി സെയിൽസ് റൂട്ടിന് കീഴിലാണ് കരാർ ഒപ്പിടുന്നതെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു കഴിഞ്ഞു. അതേസമയം, നിരവധി ദൗത്യങ്ങളിൽ വിജയകരമായി പ്രയോഗിച്ച ശേഷമാണ് ഇന്ത്യ ഹെൽഫയർ മിസൈൽ വാങ്ങുന്നത്. ഭീകരസംഘടനയായ അൽ ഖായിദ തലവൻ അയ്മാന്‍ അല്‍ സവാഹിരിയെ വധിക്കാൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച അത്യാധുനിക മിസൈലായ ഹെല്‍ഫയര്‍ ആര്‍-9എക്സും ഇന്ത്യ വാങ്ങുമെന്നാണ് റിപ്പോർട്ട്.

മുങ്ങിക്കപ്പലുകൾ വരെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ആയുധമാണ് എംകെ 54 ടോർപെഡോ. കപ്പലുകൾ, ഫിക്‌സഡ് വിങ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയിൽ നിന്നും പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ഭാരം കുറഞ്ഞ എംകെ 54 ടോർപെഡോകൾ. 2020ൽ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്ന് 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി 16,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും യുഎസും ഒപ്പ് വച്ചിരുന്നു. മൾട്ടിമോഡ് റഡാറുകളും നൈറ്റ് വിഷൻ ഉപകരണങ്ങളും മിസൈലുകൾ, ടോർപെഡോകൾ, മറ്റ് ഗൈഡഡ് ആയുധങ്ങളും 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളിൽ ഉണ്ടായിരിക്കും.

എംഎച്ച്-69 ഹെലികോപ്റ്ററുകൾക്ക് ഫ്രഗേറ്റുകൾ, ഡിസ്ട്രോയർ, ക്രൂയിസറുകൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും സാധിക്കും. ഡ്രോൺ ആക്രമണങ്ങളിൽ അമേരിക്ക എജിഎം114 ഹെൽഫയർ എന്ന എയർ- ടു- സർഫസ് മിസൈലുകളായിരുന്നു പ്രയോഗിച്ചു പോന്നിരുന്നത്. ‘ഹെല്ലിബോൺ ലേസർ ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ’ എന്ന പേരിന്റെ ചുരുക്കമായാണ് ‘ഹെൽഫയർ മിസൈൽ’ എന്ന പേര് വന്നത്. അമേരിക്ക ആയുധ ശേഖരത്തിൽ 1970കളുടെ അവസാനം മുതൽ തന്നെ എജിഎം 114 മിസൈലുകൾ‌ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. ലോക്ഹീഡ് മാർട്ടിൻ, ബോയിങ്, നോർത്ത്റോപ് ഗ്രുമാൻ കമ്പനികളുടെ സംയുക്ത സംരംഭമാണ് മിസൈൽ നിർമിച്ചിരുന്നത്.

യുദ്ധഭൂമിയിലെ ടാങ്കുകളെ തകർക്കാനായി ഹെലികോപ്ടറുകളിൽ നിന്ന് തൊടുക്കാവുന്ന റഡാർ‌ ഗൈഡഡ് മിസൈലുകൾ മുതൽ ആളില്ലാ വിമാനങ്ങളിൽ നിന്നു തൊടുക്കാവുന്നതടക്കം വിവിധ എജിഎം114 ഹെൽഫയർ മിസൈലുകളാണ് ഉള്ളത്. എന്നാൽ ലക്ഷ്യം തകർക്കുന്നതോടൊപ്പം തന്നെ ചുറ്റുമുള്ള പ്രദേശങ്ങളിൽ കനത്ത നാശനഷ്ടത്തിനും ആക്രമണത്തിൽ ഉൾപ്പെടാത്ത നിരപരാധികളായ മനുഷ്യരുടെ മരണത്തിനും എജിഎം 114 ഹെൽഫയർ മിസൈൽ കാരണമാകാം.

അഫ്ഗാൻ അധിനിവേശത്തിന്റെ ഭാഗമായി അൽ- ഖായിദ തീവ്രവാദികളെ വധിക്കാൻ ആളില്ലാ വിമാനങ്ങളിൽ എജിഎം 114 ഹെൽഫയർ എയർ ടു സർഫസ് മിസൈലുകളായിരുന്നു അമേരിക്ക പ്രയോഗിച്ചത്. അമേരിക്കയുടെ ആയുധ ശേഖരത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടു വർഷങ്ങളായി. എന്നാൽ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ അമേരിക്ക ഇവ ഉപയോഗിക്കാറുള്ളൂ. ഏറ്റവും പുതിയ സാങ്കേതിക വിദ്യയോടുകൂടിയ അക്രമണ ലക്ഷ്യങ്ങളെ തകർക്കാൻ മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. ആറു രാജ്യങ്ങളിലായി 11 തവണ മാത്രമാണ് അമേരിക്ക ഇതുവരെ ഈ മിസൈൽ ഉപയോഗിച്ചിട്ടുള്ളത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു