എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ മാറ്റങ്ങളുണ്ടാകാത്ത മേഖലകളില്ല. വരും വര്‍ഷങ്ങളില്‍ എഐ പിടിമുറുക്കുന്നതോടെ നിലവിലുള്ള തൊഴില്‍ മേഖലകളില്‍ പലതും അപ്രത്യക്ഷമായേക്കാം. ഭാഷ ഉപയോഗത്തിലും എഐയുടെ കടന്നുവരവ് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ശബ്ദങ്ങള്‍ അക്ഷരങ്ങളാക്കി മാറ്റുന്ന സ്പീച്ച് ടു ടെക്സ്റ്റിന് സമാനമായ ടൂളുകള്‍ ഇതോടകം ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

എന്നാല്‍ എഐയ്ക്ക് പിഴവ് സംഭവിക്കുന്ന സംഭവങ്ങളും സാധാരണമാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടെ എഐ ടൂളുകള്‍ക്ക് പലപ്പോഴും പിഴവ് സംഭവിക്കാറുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന എഐ ടൂളുകള്‍ പലതും പ്രാദേശിക ഭാഷ ഉപയോഗത്തിന് തടസമാകുന്നുണ്ട്.

എന്നാല്‍ ഓപ്പണ്‍ എഐയുടെ സ്പീച്ച് ടു ടെക്സ്റ്റ് സംവിധാനത്തില്‍ കൃത്യതയുടെ തോത് കണ്ടെത്തുന്നതില്‍ പിഴവ് കണ്ടെത്തിയിരിക്കുകയാണ് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി. വിസ്പര്‍ എന്ന എഐ ടൂളിന്റെ ഗുണനിലവാര പരിശോധനഘട്ടത്തിലെ നിര്‍ണായക പിഴവാണ് കണ്ടെത്തിയത്.

പരിശോധനയിലെ പിഴവ് മൂലം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ കൃത്യതയുണ്ടെന്നായിരുന്നു ഓപ്പണ്‍ എഐയുടെ കണ്ടെത്തല്‍. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്. ഓപ്പണ്‍ എഐയുടെ ഗുണനിലവാര പരിശോധനഘട്ടത്തിലെ നിര്‍ണായക പിഴവാണ് കണ്ടെത്തിയത്.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ എലിസബത്ത് ഷേര്‍ളി നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ റിസോഴ്‌സ് ഫോര്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹര്‍, ലീന ജി പിള്ള എന്നിവരാണ് പിഴവ് കണ്ടെത്തിയത്.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ എലിസബത്ത് ഷേര്‍ളി നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ റിസോഴ്‌സ് ഫോര്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹര്‍, ലീന ജി പിള്ള എന്നിവരാണ് പിഴവ് കണ്ടെത്തിയത്. ഏറെ കാലത്തെ ഗവേഷണത്തിനൊടുവില്‍ ഓപ്പണ്‍എഐയുടെ പിഴവ് തെളിയിക്കുന്ന ഗവേഷണപ്രബന്ധവും ഇവര്‍ തയാറാക്കി.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന എംപിരിക്കല്‍ മെതേഡ്സ് ഇന്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്ങ് എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേയ്ക്ക് ഇവരുടെ പ്രബന്ധം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനുള്ള അംഗീകാരമെന്നവണ്ണം അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സിന്റെ ഗ്രാന്റും ഇവരെ തേടിയെത്തിയിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി