എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ മാറ്റങ്ങളുണ്ടാകാത്ത മേഖലകളില്ല. വരും വര്‍ഷങ്ങളില്‍ എഐ പിടിമുറുക്കുന്നതോടെ നിലവിലുള്ള തൊഴില്‍ മേഖലകളില്‍ പലതും അപ്രത്യക്ഷമായേക്കാം. ഭാഷ ഉപയോഗത്തിലും എഐയുടെ കടന്നുവരവ് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ശബ്ദങ്ങള്‍ അക്ഷരങ്ങളാക്കി മാറ്റുന്ന സ്പീച്ച് ടു ടെക്സ്റ്റിന് സമാനമായ ടൂളുകള്‍ ഇതോടകം ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

എന്നാല്‍ എഐയ്ക്ക് പിഴവ് സംഭവിക്കുന്ന സംഭവങ്ങളും സാധാരണമാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടെ എഐ ടൂളുകള്‍ക്ക് പലപ്പോഴും പിഴവ് സംഭവിക്കാറുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന എഐ ടൂളുകള്‍ പലതും പ്രാദേശിക ഭാഷ ഉപയോഗത്തിന് തടസമാകുന്നുണ്ട്.

എന്നാല്‍ ഓപ്പണ്‍ എഐയുടെ സ്പീച്ച് ടു ടെക്സ്റ്റ് സംവിധാനത്തില്‍ കൃത്യതയുടെ തോത് കണ്ടെത്തുന്നതില്‍ പിഴവ് കണ്ടെത്തിയിരിക്കുകയാണ് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി. വിസ്പര്‍ എന്ന എഐ ടൂളിന്റെ ഗുണനിലവാര പരിശോധനഘട്ടത്തിലെ നിര്‍ണായക പിഴവാണ് കണ്ടെത്തിയത്.

പരിശോധനയിലെ പിഴവ് മൂലം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ കൃത്യതയുണ്ടെന്നായിരുന്നു ഓപ്പണ്‍ എഐയുടെ കണ്ടെത്തല്‍. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്. ഓപ്പണ്‍ എഐയുടെ ഗുണനിലവാര പരിശോധനഘട്ടത്തിലെ നിര്‍ണായക പിഴവാണ് കണ്ടെത്തിയത്.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ എലിസബത്ത് ഷേര്‍ളി നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ റിസോഴ്‌സ് ഫോര്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹര്‍, ലീന ജി പിള്ള എന്നിവരാണ് പിഴവ് കണ്ടെത്തിയത്.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ എലിസബത്ത് ഷേര്‍ളി നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ റിസോഴ്‌സ് ഫോര്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹര്‍, ലീന ജി പിള്ള എന്നിവരാണ് പിഴവ് കണ്ടെത്തിയത്. ഏറെ കാലത്തെ ഗവേഷണത്തിനൊടുവില്‍ ഓപ്പണ്‍എഐയുടെ പിഴവ് തെളിയിക്കുന്ന ഗവേഷണപ്രബന്ധവും ഇവര്‍ തയാറാക്കി.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന എംപിരിക്കല്‍ മെതേഡ്സ് ഇന്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്ങ് എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേയ്ക്ക് ഇവരുടെ പ്രബന്ധം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനുള്ള അംഗീകാരമെന്നവണ്ണം അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സിന്റെ ഗ്രാന്റും ഇവരെ തേടിയെത്തിയിട്ടുണ്ട്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി