പ്രഭാകരന്‍ നായര്‍ വെറുമൊരാളല്ല, ഒരു പഞ്ചായത്തിന്റെ ഉടമ !

ഇരട്ടയാറുകാര്‍ക്ക് പ്രഭാകരന്‍ നായര്‍ ഒരു സാധാരണക്കാരനല്ല. ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമയാണ്. ജാതിയും മതവും നോക്കാതെ ഭൂമി വില്‍ക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് പ്രഭാകരന്‍ നായര്‍. സ്വന്തം പഞ്ചായത്തിന്റെ വികസനത്തിനായി 12 ഏക്കറോളം ഭൂമിയാണ് പ്രഭാകരന്‍ വിട്ടുനല്‍കിയത്.

ഇരട്ടയാര്‍ പഞ്ചായത്തിലെ 22 സ്ഥാപനങ്ങളാണ് പ്രഭാകരന്‍ നായര്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. എന്‍എസ്എസ് കരയോഗം,എസ്എന്‍ഡിപി ഗുരുമന്ദിരം, പാര്‍ട്ടി ഓഫീസ് എന്നുവേണ്ട സ്ഥലത്തെ ക്ലബുകള്‍ വരെ ഈ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

1959 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷമാണ് പ്രഭാകരന്‍നായര്‍ ചെമ്പകപ്പാറയിലേക്കു വരുന്നത്. കൃഷിക്കാരനായ അച്ഛനെ സഹായിക്കുകയായിരുന്നു പ്രഭാകരന്റെ പ്രധാന ലക്ഷ്യം. പക്ഷെ വനഭൂമിയോട് ചേര്‍ന്നുള്ള ഗ്രാമമായതിനാല്‍ വന്യമൃഗങ്ങളുടെയും വിഷ ജന്തുക്കളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ് യുവാവായ പ്രഭാകരന്‍ കാണുന്നത്.
ആശുപത്രിയോ ഗതാഗത സൗകര്യങ്ങളോ ഇല്ല. ചെമ്പകപ്പാറയില്‍ വികസനം ഉണ്ടാവണമെന്ന് അന്നുതന്നെ പ്രഭാകരന്‍നായര്‍ മനസ്സില്‍ കുറിച്ചു. അച്ഛനെ കൃഷിയില്‍ സഹായിച്ച് അവിടെ തുടര്‍ന്നു.

പ്രഭാകരന്‍നായരടക്കം അന്നത്തെ യുവതലമുറയുടെ പ്രവര്‍ത്തന ഫലമായാണ് നാട്ടില്‍ 1972-ല്‍ ഒരു സ്‌കൂള്‍ ചെമ്പകപ്പാറയില്‍ ആരംഭിക്കുന്നത്. പക്ഷെ സ്‌കൂള്‍ കെട്ടിടത്തിന് സ്ഥലമില്ലാത്തത് അന്ന് ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ മൂന്ന് ഏക്കര്‍ ഭൂമി വിട്ടുനല്‍കി. അതായിരുന്നു തുടക്കം.

ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, വെള്ളയാംകുടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് നല്‍കിയത് മൂന്ന് സെന്റ് വീതം. കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയ്ക്കും ചെമ്പകപ്പാറ പെന്തക്കോസ്ത് പള്ളിക്കും സെമിത്തേരിക്കും സ്ഥലം നല്‍കി. ചെമ്പകപ്പാറ എസ്.എന്‍.ഡി.പി. ഗുരു മന്ദിരത്തിനും എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിനും സി.പി.എം. ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും നല്‍കി.

“”82 വര്‍ഷം പിറകിലേയ്ക്ക് നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സ്ഥലം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് സ്ഥലം നല്‍കാന്‍ സാധിച്ചില്ല. മുസ്ലിം വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുകൂടി ഭൂമി ദാനംചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഭാകരന്‍ നായര്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്; മാതൃഭൂമി

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു