പ്രഭാകരന്‍ നായര്‍ വെറുമൊരാളല്ല, ഒരു പഞ്ചായത്തിന്റെ ഉടമ !

ഇരട്ടയാറുകാര്‍ക്ക് പ്രഭാകരന്‍ നായര്‍ ഒരു സാധാരണക്കാരനല്ല. ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമയാണ്. ജാതിയും മതവും നോക്കാതെ ഭൂമി വില്‍ക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് പ്രഭാകരന്‍ നായര്‍. സ്വന്തം പഞ്ചായത്തിന്റെ വികസനത്തിനായി 12 ഏക്കറോളം ഭൂമിയാണ് പ്രഭാകരന്‍ വിട്ടുനല്‍കിയത്.

ഇരട്ടയാര്‍ പഞ്ചായത്തിലെ 22 സ്ഥാപനങ്ങളാണ് പ്രഭാകരന്‍ നായര്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. എന്‍എസ്എസ് കരയോഗം,എസ്എന്‍ഡിപി ഗുരുമന്ദിരം, പാര്‍ട്ടി ഓഫീസ് എന്നുവേണ്ട സ്ഥലത്തെ ക്ലബുകള്‍ വരെ ഈ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

1959 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷമാണ് പ്രഭാകരന്‍നായര്‍ ചെമ്പകപ്പാറയിലേക്കു വരുന്നത്. കൃഷിക്കാരനായ അച്ഛനെ സഹായിക്കുകയായിരുന്നു പ്രഭാകരന്റെ പ്രധാന ലക്ഷ്യം. പക്ഷെ വനഭൂമിയോട് ചേര്‍ന്നുള്ള ഗ്രാമമായതിനാല്‍ വന്യമൃഗങ്ങളുടെയും വിഷ ജന്തുക്കളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ് യുവാവായ പ്രഭാകരന്‍ കാണുന്നത്.
ആശുപത്രിയോ ഗതാഗത സൗകര്യങ്ങളോ ഇല്ല. ചെമ്പകപ്പാറയില്‍ വികസനം ഉണ്ടാവണമെന്ന് അന്നുതന്നെ പ്രഭാകരന്‍നായര്‍ മനസ്സില്‍ കുറിച്ചു. അച്ഛനെ കൃഷിയില്‍ സഹായിച്ച് അവിടെ തുടര്‍ന്നു.

പ്രഭാകരന്‍നായരടക്കം അന്നത്തെ യുവതലമുറയുടെ പ്രവര്‍ത്തന ഫലമായാണ് നാട്ടില്‍ 1972-ല്‍ ഒരു സ്‌കൂള്‍ ചെമ്പകപ്പാറയില്‍ ആരംഭിക്കുന്നത്. പക്ഷെ സ്‌കൂള്‍ കെട്ടിടത്തിന് സ്ഥലമില്ലാത്തത് അന്ന് ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ മൂന്ന് ഏക്കര്‍ ഭൂമി വിട്ടുനല്‍കി. അതായിരുന്നു തുടക്കം.

ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, വെള്ളയാംകുടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് നല്‍കിയത് മൂന്ന് സെന്റ് വീതം. കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയ്ക്കും ചെമ്പകപ്പാറ പെന്തക്കോസ്ത് പള്ളിക്കും സെമിത്തേരിക്കും സ്ഥലം നല്‍കി. ചെമ്പകപ്പാറ എസ്.എന്‍.ഡി.പി. ഗുരു മന്ദിരത്തിനും എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിനും സി.പി.എം. ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും നല്‍കി.

“”82 വര്‍ഷം പിറകിലേയ്ക്ക് നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സ്ഥലം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് സ്ഥലം നല്‍കാന്‍ സാധിച്ചില്ല. മുസ്ലിം വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുകൂടി ഭൂമി ദാനംചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഭാകരന്‍ നായര്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്; മാതൃഭൂമി

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു