ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കളിക്കുമോ? താരത്തെ ഓസ്‌ട്രേലിയ ഈ തന്ത്രം ഉപയോഗിച്ച് ഒഴിപ്പക്കും

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പായി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും തമ്മിലുള്ള മത്സരം. തന്റെ വിസ റദ്ദാക്കിയ നടപടിയെ കോടതി വിധിയിലൂടെ മറിടകന്ന ജോക്കോവിക്കിനെ നാടുകടത്താന്‍ വഴി തേടുകയാണ് ഓസ്‌ട്രേിയ. ഇതിനായി കോടതിവിധിയെ മറികടക്കാന്‍ രാജ്യത്തെ ഇമിഗ്രേഷന്‍ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗി്ക്കാനാണ് ഒരുങ്ങുന്നത്. ജോക്കോവിക്കിന്റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും.

നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ ഓസീസ് സര്‍ക്കാരിനെതിരേ വീണ്ടും കോടതിയില്‍ പോകാനാണ് ജോക്കോവിച്ചും തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 17 ന് തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാംപ്യനും ഒന്നാം സീഡുകാരനുമാണ് നോവാക് ജോക്കോവിക്ക്. പെട്ടെന്ന് കോടതി തീരുമാനം വന്നില്ലെങ്കില്‍ താരത്തിന് കളിക്കാനാകാതെ വരും. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം താരത്തിന് മേല്‍ ഉപയോഗിക്കാനാണ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരത്തിന് കളിക്കാനും കഴിയാതെയാകും.

ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിര്‍ണായക തീരുമാനം എടുത്തത്. സെക്ഷന്‍ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്‌ട്രേലിയയില്‍നിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സേനയും നല്‍കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും പറഞ്ഞു. ഇതോടെ മൂന്ന് വര്‍ഷത്തെ വിലക്കും താരത്തെ തേടിയെത്തും.

ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ നടപടി മരവിപ്പിച്ച് 2022 ജനുവരി 10-ന് ഫെഡറല്‍ സര്‍ക്യൂട്ട് ആന്‍ഡ് ഫാമിലി കോടതി ഉത്തരവ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനം. ഡിസംബര്‍ 16നു ജോക്കോ കോവിഡ് ബാധിതനായെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഓസ്‌ട്രേലിയ ഓപ്പണ്‍ സംഘാടകരും വിക്ടോറിയ ഭരണകൂടവും വാക്‌സിനേഷനില്‍നിന്ന് ഇളവ് അനുവദിച്ചതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ സുപ്രധാന വിധിയില്‍ ഫെഡറല്‍ കോടതി ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മരവിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന താരത്തെ 30 മിനിറ്റിനകം വിട്ടയയ്ക്കാനും ഉത്തരവിട്ടു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ