സെന്നയുടെ മരണശേഷം ഷൂമാക്കറിന് സംഭവിച്ചത് ? വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി

കായിക ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബ്രസീലിയന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്ന റേസിനിടെ അപകടത്തില്‍ മരിച്ചത്. സെന്നയുടെ ജീവനെടുത്ത റേസില്‍ ജയിച്ച ജര്‍മ്മന്‍ ഡ്രൈവര്‍ മൈക്കല്‍ ഷൂമാക്കര്‍ പിന്നീട് ഇതിഹാസ താരമായി വളര്‍ന്നു. സെന്നയുടെ മരണശേഷം ഷൂമാക്കറിന്റെ അവസ്ഥ വിവരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ഡോക്യുമെന്ററി.

1994 സാന്‍ മാരിനോ ഗ്രാന്‍ഡ്പ്രീക്കിടെയുണ്ടായ അപകടത്തിലാണ് അയര്‍ട്ടന്‍ സെന്ന കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട സെന്നയുടെ കാറിനെ മറികടന്ന ഷൂമാക്കര്‍ സാന്‍ മാരിനോയില്‍ ജേതാവായി. എന്നാല്‍ മത്സരശേഷം ഷൂമാക്കറിന്റെ ഉറക്കം നഷ്ടപ്പെട്ടതായി അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു. ജീവന്‍ അപകടത്തില്‍ ആകുമോയെന്ന് ഭയന്ന ഷൂമാക്കര്‍ റേസിംഗ് കരിയര്‍ തുടരാന്‍ സാധിക്കില്ലെന്നും ആശങ്കപ്പെട്ടു.

സെന്നയുടെ അപകടശേഷമുള്ള അവസ്ഥയെ പറ്റി ഷൂമാക്കര്‍ ഡോക്യുമെന്ററിയില്‍ ഇങ്ങനെ പറയുന്നു: ” സാന്‍ മാരിനോ റേസിന് രണ്ടു മണക്കൂറിനുശേഷം ടീമിന്റെ എന്‍ജിനീയറിംഗ് ഡയറക്ടര്‍ ടോം വാക്കിന്‍ഷാ എന്റെ അടുത്ത് വന്ന് സെന്നയുടെ അവസ്ഥ വളരെ മോശമാണെന്ന് പറഞ്ഞു. സെന്ന കോമയിലാണെന്നും അതു വളരെ മോശം അവസ്ഥായാണെന്ന് പറയാന്‍ കഴിയില്ലെന്നും ഞാന്‍ മറുപടി നല്‍കി. എന്നാല്‍ സെന്ന ഗുരുതരാവസ്ഥയിലാണെന്ന് ടോം ആവര്‍ത്തിച്ചു. കുറച്ചു കഴിഞ്ഞ് ചിലര്‍ വന്ന് സെന്ന മരിച്ചെന്ന് അറിയിച്ചു. എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. ‘ഇല്ല’ എന്നു കരുതാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. സെന്ന ചാമ്പ്യനാകാന്‍ പോകുന്നു. ഒന്നോ രണ്ടോ റേസുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടേക്കാം. എങ്കിലും സെന്ന തിരിച്ചുവരുമെന്നൊക്കെ ഞാന്‍ ചിന്തിച്ചു. സെന്നയുടെ മരണം ഉള്‍ക്കൊള്ളാന്‍ എനിക്ക് രണ്ടാഴ്ച വേണ്ടിവന്നു.”- ഷൂമാക്കര്‍ തുടര്‍ന്നു.

” സെന്നയുടെ മരണശേഷം സില്‍വര്‍സ്‌റ്റോണിലെ റേസിംഗ് ട്രാക്കിലേക്ക് റോഡ് കാറുമായി ഞാന്‍ പോയി. ഓരോ പോയിന്റിലെത്തുമ്പോഴും ഇവിടെ വെച്ചായിരിക്കും ഞാന്‍ മരിക്കുകയെന്ന് തോന്നി. ഉറക്കത്തിനിടയില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. റേസിനിടെ മരിക്കുമെന്ന ഭയം വേട്ടയാടി കൊണ്ടിരുന്നു”- ഡോക്യുമെന്ററിയില്‍ ഷൂമാക്കാര്‍ വെളിപ്പെടുത്തി.

1994 സാന്‍മാരിനോ റേസില്‍ വില്യംസിനു വേണ്ടിയാണ് അയര്‍ട്ടന്‍ സെന്ന മത്സരിച്ചത്. മണിക്കൂറില്‍ 130 മൈലിലധികം വേഗത്തില്‍ കുതിച്ച സെന്നയുടെ കാര്‍ ട്രാക്കിലെ വളവില്‍വച്ച് നിയന്ത്രണം വിട്ട് ഇടിച്ച് തകരുകയായിരുന്നു. ബെനറ്റന്‍ ഫോര്‍ഡിന്റെ ഡ്രൈവറായി തൊട്ടു പിന്നിലുണ്ടായിരുന്ന ഷൂമാക്കര്‍ റേസില്‍ വിജയിയാവുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിംഗിനെ ഗുരുതര പരിക്കേറ്റ ഷൂമാക്കര്‍ കോമ അവസ്ഥയിലാകുന്നതിനും കായിക ലോകം സാക്ഷ്യം വഹിച്ചു. ഷൂമാക്കറിന്റെ ജീവിതത്തിനും ദുരന്തച്ഛായ വന്നുചേര്‍ന്നെന്നത് വിധിയുടെ മറ്റൊരു വിളയാട്ടം.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു