"വേൾഡ് കപ്പിലെ തോൽവിക്കുള്ള പ്രതികാരമായി ഇതിനെ കാണാൻ സാധിക്കില്ല"; മത്സര ശേഷം ഫ്രഞ്ച് പരിശീലകൻ പറയുന്നത് ഇങ്ങനെ

ഇന്നലെ നടന്ന ക്വാട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ ഫ്രാൻസ് ഒളിമ്പിക്സിന്റെ അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മറ്റേറ്റ നേടിയ ഗോളിലാണ് ഫ്രാൻസ് താരങ്ങൾ വിജയം കണ്ടെത്തിയത്. ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി. ഫ്രാൻസിന്റെ അടുത്ത ഘട്ടമായ സെമിഫൈനൽ പോരാട്ടത്തിൽ ഈജിപ്തിനെയാണ് നേരിടുക. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം ലോകപ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. മത്സരത്തിന്റെ കുറിച്ച് ഫ്രഞ്ച് അണ്ടർ ടീമിന്റെ പരിശീലകനായ തിയറി ഹെൻറി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

തിയറി ഹെൻറി പറഞ്ഞത് ഇങ്ങനെ:

” വേൾഡ് കപ്പിലെ തോൽവിക്കുള്ള പ്രതികാരമായി കൊണ്ട് ഞങ്ങൾ ഇതിനെ പരിഗണിക്കുന്നില്ല. കാരണം അത് മറ്റൊരു വിഭാഗത്തിന്റെ കളി ആണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനായത് അനുകൂലമായി. മത്സരത്തിന്റെ അവസാനത്തിൽ എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികളിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഞങ്ങളുടെ ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം കാണാൻ എന്നും ലോക ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. നിലവിലെ സാഹചര്യത്തിൽ അർജന്റീനയും ഫ്രാൻസും ഇപ്പോൾ പരസ്പരം കൂടുതൽ ശത്രുതയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേട്ടത്തിനുശേഷം അർജന്റീന താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. അത് വലിയ രീതിയിൽ വിവാദമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് അർജന്റീന താരങ്ങൾക്ക് ഫ്രാൻസിൽ വലിയ പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വന്നത്. മത്സരത്തിൽ അർജന്റീനൻ താരങ്ങൾക്ക് ഫ്രാൻസ് ആരാധകരുടെ കൂവലുകളും കളിയാക്കലുകളും കുറെ നേരിടേണ്ടി വന്നു.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ