നിലവിലെ മോശം പ്രകടനം; എണ്ണമറ്റ കിരീട നേട്ടങ്ങളിലേക്ക് നയിച്ച കൊറിയന്‍ പരിശീലകനുമായുള്ള കരാര്‍ റദ്ദാക്കി പി.വി സിന്ധു

ടോക്കിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശം നല്‍കിയ ദക്ഷിണ കൊറിയന്‍ പരിശീലകന്‍ പാര്‍ക് തെയ് സാങ്ങുമായുള്ള കരാര്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു റദ്ദാക്കി. നിലവിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ചുമതലയൊഴിയുകയാണെന്ന കാര്യം പാര്‍ക് തന്നെയാണ് അറിയിച്ചത്. ഒപ്പം മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.

പി.വി സിന്ധുവുമായി എന്റെ ബന്ധത്തെ കുറിച്ച് പലരും ചോദിച്ചിരുന്നു. അടുത്തിടെ സിന്ധു കളിച്ച എല്ലാ മത്സരങ്ങളിലും മോശം കളിയാണ് പുറത്തെടുത്തത്. അതില്‍ ഞാന്‍ കൂടി ഉത്തരവാദിയാണെന്ന് കരുതുന്നു. പരിശീലക മാറ്റം നന്നാകുമെന്ന് അവള്‍ ആഗ്രഹിച്ചു. ആ തീരുമാനത്തിനൊപ്പം ഞാനും നില്‍ക്കുന്നു.

അടുത്ത ഒളിമ്പിക്‌സ് വരെ അവള്‍ക്കൊപ്പമുണ്ടാകില്ലെന്നതില്‍ വിഷമമുണ്ട്. ഇനി അകലെനിന്നാകും എന്റെ പിന്തുണ. എനിക്ക് പിന്തുണ നല്‍കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു- അദ്ദേഹം പറഞ്ഞു.

നാല് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടങ്ങള്‍, സയിദ് മോദി ഇന്റര്‍നാഷനല്‍, സ്വിസ് ഓപണ്‍, സിംഗപ്പൂര്‍ കിരീടങ്ങള്‍ എന്നിവക്ക് പുറമെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, ടോകിയോ ഒളിമ്പിക്‌സ് വെങ്കലം എന്നിവയും നേടാന്‍ സിന്ധു നേടിയത് പാര്‍ക്കിന്റെ പരിശീലനത്തിന്‍ കീഴിലാണ്.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ