അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും വാട്ടര്‍ബോയിയാകുമോ? ; 20 ലക്ഷം മുടക്കി ഇത്തവണയും മുംബൈ വാങ്ങും പുറത്തിരുത്തും

ഐപിഎല്ലിന്റെ മെഗാ ലേലം തുടങ്ങാനിരിക്കെ ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ട്രോളി വിമര്‍ശകര്‍. ഫ്രാഞ്ചൈസികള്‍ വാങ്ങുകയും ഒരു തവണ പോലും കളത്തിലിറക്കാതിരിക്കുകയും ചെയ്യുന്ന താരത്തിന് വാട്ടര്‍ബോയ് എന്നാണ് പരിഹാസം.

ഇത്തവണ 20 ലക്ഷം അടിസ്ഥാന വിലയിട്ടിരിക്കുന്നവരും ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജുനുണ്ട്. 20 ലക്ഷം രൂപാണ് താരത്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലെ ലേലത്തിനും ഇതേ വിലയായിരുന്നു. എന്നാല്‍ ഒരു തവണ പോലും കളത്തിലിറക്കിയില്ല. ഇതാണ് ട്രോളര്‍മാര്‍ പരിഹസിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ അരങ്ങേറാന്‍ കഴിയാത്ത താരമാണ് അര്‍ജുന്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. മുംബൈ ഇന്ത്യന്‍സിനു ഇതിനകം നാലാമത്തെ കളിക്കാരന്‍ ആയിരിക്കുന്നുവെന്നാണ് ഒരു പരിഹാസം. വീണ്ടും മുംബൈ ഇന്ത്യന്‍സ് തന്നെ താരത്തെ വാങ്ങുമെന്നും പലരും പ്രവചിച്ചു.

മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ വാങ്ങുമെന്നും സീസണ്‍ മുഴുവനും പുറത്തിരിത്തുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡിലേതു പോലെ ക്രിക്കറ്റില്‍ നമുക്ക് സ്വജന പക്ഷപാതം വേണ്ടെന്നെയാരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. ബെഞ്ച് ബോയ്, മുംബൈ ഇന്ത്യന്‍സിന്റെ വാട്ടര്‍ ബോയ് എന്നെല്ലാമാണ് പരിഹാസം.

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഈ താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിന് 20 ലക്ഷം ഇപ്പോഴേ നഷ്ടമായിരിക്കുകയാണെന്ന് പ്രതികരിക്കുന്നവരുമുണ്ട്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”