'ഇത് താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചത്'; ബ്ലാസ്റ്റേഴ്‌സിന്റെ വമ്പന്‍ തോല്‍വിയില്‍ പരിശീലകന്‍

ഐഎസ്എല്ലില്‍ ജംഷെഡ്പൂര്‍ എഫ്സിയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീകന്‍ ഇവാന്‍ വുകമാനോവിക്. ഈ തോല്‍വി താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണെന്നും എന്നിരുന്നാലും അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും തങ്ങള്‍ വിജയത്തിനായി പോരാടുമെന്നും ഇവാന്‍ വുകമാനോവിക് പറഞ്ഞു.

‘പെനാലിറ്റിയിലൂടെ ഗോളുകള്‍ വഴങ്ങേണ്ടിവന്നത് താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍, രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങള്‍, ഇവയെല്ലാം അശ്രദ്ധ മൂലമാണെന്ന് പറയാം. ഇവയെല്ലാം കളിക്കാര്‍ തീരുമാനമെടുക്കേണ്ട നിമിഷങ്ങളാണ്. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധയോടെ ഏകാഗ്രമായി മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്.’

‘ഈ മൂന്നു പോയിന്റുകള്‍ നേടാനാകാത്തത് വലിയൊരു നഷ്ടമായി കരുതുന്നില്ല. ഇനിയും എല്ലാ ടീമുകള്‍ക്കും ധാരാളം മത്സരങ്ങള്‍ ബാക്കിയുണ്ട്. അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും ഞങ്ങള്‍ വിജയത്തിനായി പോരാടും’ ഇവാന്‍ വുകമാനോവിക് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രെഗ് സ്റ്റുവാര്‍ട്ടിന്റെ രണ്ട് പെനാല്‍റ്റി ഗോളുകളും ഡാനിയല്‍ ചിമയുടെ ഗോളുമാണ് ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു പോയിന്റുകള്‍ നേടി ജംഷെഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഈ മാസം പതിനാലിന് ഈസ്റ്റ് ബെംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്