ഈ ലീഡ് അത്ര സേഫ് അല്ല മക്കളെ, പുരസ്കാരത്തോട് അടുത്ത് ബെൻസിമ

കളി ജയിച്ചിട്ടും വലിയ സന്തോഷത്തോടെ ഒന്നും അല്ല പെപ്പും കുട്ടികളും സ്വന്തം ഗ്രൗണ്ട് വിട്ടത്. സ്വന്തം ഗ്രൗണ്ടിൽ കൂടുതൽ ഗോളുകൾ നേടി അടുത്ത പാദത്തിന് മുമ്പ് തന്നെ ജയം ഉറപ്പിക്കാനുള്ള അവസരം കളഞ്ഞ് കുളിച്ചതിലായിരിക്കും ഏറ്റവും വലിയ നിരാശ. എത്തിഹാദിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ഒരു ഗോളിന്റെ ആധിപത്യം മാഡ്രിഡ് പോലെ ഒരു ടീമിന് എതിരെ ഒട്ടും സേഫ് അല്ല എന്നും പെപ്പിന് അറിയാം.

ആരാധകർ വിചാരിച്ച പോലെ തന്നെ കരുത്തറ്റ രണ്ട് ടീമുകളുടെ പോരാട്ടം ആരെയും നിരാശപ്പെടുത്തിയില്ല. കളിയുടെ തുടക്കം മുതൽ ആക്രമണവും പ്രത്യാക്രമണവും കാണാൻ സാധിച്ചു. എന്തിരുന്നാലും സിറ്റിക്ക് തന്നെയായിരുന്നു ആധിപത്യംകൂടുതൽ. രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടി. മഹ്റെസ് നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ഡിബ്രുയിൻ വലയിലാക്കി. വമ്പൻ ടീമുകൾക്ക് എതിരെയുള്ള ഗോൾ അടി ശീലമാക്കിയ ഡിബ്രുയിന്റെ നേതൃത്വത്തിൽ സിറ്റി ഇരച്ചുകയറി. 11 ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോളും വന്നു. ഇത്തവണ ഇടതു വിങ്ങിൽ നിന്ന് ഡിബ്രുയിൻ നൽകിയ പാസ് സ്വീകരിച്ച് ഗ്രബിയേസ് ജീസുസ് ആണ് കോർതോയെ കീഴ്പ്പെടുത്തിയത്. വാറ്റ്‌ഫോർഡിനെതിരെ കഴിഞ്ഞ നാല് സ്‌കോർ നേടിയ ഗബ്രിയേൽ ജീസസ് തന്റെ ഗോളടി മികവ് ഒരിക്കൽ കൂടി പുറത്തെടുത്തു .

ഇതോടെ റയൽ വലിയ തോൽവി നേരിടുമെന്ന് എല്ലാവരും കരുതി, എന്നാൽ രക്ഷകൻ ബെൻസിമ 33ആം മിനുട്ടിൽ റയലിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. മെൻഡിയുടെ ക്രോസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. താരത്തിന്റെ സീസണിലെ 40 മത്തെ ഗോളായിരുന്നു ഇത്.

ജോവോ കാൻസെലോയെയും കൈൽ വാക്കറിനെയും അഭാവം സിറ്റി പ്രതിരോധത്തിൽ കാണാൻ ഉണ്ടായിരുന്നു. മറുവശത്ത് റയൽ പ്രതിരോഹതിന്റെ കാര്യം ദയനീയം ആയിരുന്നു. സിറ്റി ആക്രമണങ്ങളിൽ പ്രതിരോധം പല തവണ പൊട്ടി. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഫെർണാദീനോ നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ഫോഡൻ സിറ്റിക്ക് 2 ഗോൾ ലീഡ് തിരികെ നൽകി.എന്നിരുന്നാലും, വിനീഷ്യസ് ജൂനിയർ തന്റെ ക്ലാസ് കാണിച്ച ഒരു ഗോളിലൂടെ റയലിന് ആശകവാസം പകർന്നു. .മൈതാന മധ്യത്ത് നിന്നും പന്തുമായി മുന്നേറിയ ബ്രസീലിയൻ താരം മികച്ച ടീമിന് എതിരെ നേടിയ ഗോൾ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോൾ ആയി പറയാം.

വിട്ടുകൊടുക്കാൻ തയ്യാറാകാത്ത സിറ്റിക്കായി 74 ആം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ ഇടം കാലൻ ഷോട്ട് റയൽ വലയിൽ കയറിയതോടെ സ്കോർ 4 -2 ആയി മാറി. 81 ആം മിനുട്ടിൽ ലപോർട്ടയുടെ ഹാൻഡ് ബോളിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗോളാക്കി ബെൻസിമ അവരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. സ്കോർ 4 -3.

എന്തായാലും ആവേശകരമായ ഒരു രണ്ടാം പാദ മത്സരം തന്നെ പ്രതീക്ഷിക്കാം. സിറ്റി നിരയിൽ ജോവോ കാൻസെലോയും കൈൽ വാക്കറും തിരിച്ചെത്തും, റയലിൽ ആകട്ടെ കാസിമിറോയും.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം