ഇന്ത്യൻ സൂപ്പർ ലീഗ് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു, ലീഗ് വിപുലീകരിക്കാൻ നീക്കം

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. ഇതുവരെ പ്ലേ ഓഫിൽ ആദ്യ നാലു സ്ഥാനക്കാർ ആയിരുന്നു കളിച്ചു പോന്നത്. ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും പ്ലേ ഓഫിൽ നേരിടുന്നത് ആയിരുന്നു രീതി. ഇനി അടുത്ത സീസൺ മുതൽ ഇതാകില്ല സ്ഥിതി. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് വരെ പ്ലേ ഓഫിൽ കളിക്കാൻ ആകും.

ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടുമ്പോൾ മൂന്ന് മുതൽ ആറ് സ്ഥാനക്കാർ പ്ലേ ഓഫ് കളിച്ച് സെമിയിലേക്ക് യോഗ്യത നേടണം. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയും ആകും പ്ലേ ഓഫിൽ നേരിടുക. പ്ലേ ഓഫ് ഒറ്റ പാദം മാത്രമെ ഉണ്ടാകു. പോയിന്റ് ടേബിളിലിൽ മുമ്പിൽ എത്തുന്ന ടീമിന്റെ ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കും.

“ഐ‌എസ്‌എൽ ആരംഭിക്കുമ്പോൾ, എട്ട് ടീമുകൾ ഉണ്ടായിരുന്നു, അതിൽ പകുതിയും പ്ലേ ഓഫിലേക്ക് യോഗ്യത നേടി. അതിനുശേഷം മൂന്ന് പുതിയ ടീമുകൾ ചേർത്തു, അതേസമയം പ്ലേ ഓഫ് ഫോർമാറ്റ് അതേപടി തുടരുന്നു. ഭാവിയിൽ ഐ‌എസ്‌എൽ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഈ പുതിയ ഫോർമാറ്റ് പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകും.

എന്തായാലും അടുത്ത വർഷം കേരളത്തിൽ നിന്ന് ഉള്ള മറ്റൊരു ടീമായ ഗോകുലം കേരള ലീഗിലേക്ക് വരാൻ ഉള്ള സാധ്യതകൾ കാണുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ നിന്ന് രണ്ട് ടീമുകളാകും മലയാളികൾക്ക് പിന്തുണക്കാൻ ഉണ്ടാവുക.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ