അവന്റെ മുൻപിൽ റൊണാൾഡോ ഒന്നുമല്ല, ആ താരത്തിനെതിരെ കളിക്കാൻ ഭയമാണ്: റിയോ ഫെർഡിനാൻഡ്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ഈജിപ്ഷ്യൻ ഫുട്ബോളിനെ ഉന്നതങ്ങളിൽ എത്തിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സലാ. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് അദ്ദേഹം. റൊണാൾഡോ സലാ എന്നിവരിൽ ആരാണ് ഏറ്റവും കേമൻ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിയോ ഫെർഡിനാൻഡ്.

റിയോ ഫെർഡിനാൻഡ് പറയുന്നത് ഇങ്ങനെ:

“പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് സലാഹ് എന്ന് ഞാന്‍ പറയില്ല. തിയറി ഹെന്‍ റി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെക്കാള്‍ താഴെയാണ് സലാഹ്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോഴും സ്ഥിരത നോക്കുമ്പോഴും ടോപ് ത്രീയില്‍ സലാഹ് ഉണ്ടാവുമെന്ന് ഉറപ്പാണ്. മികച്ച പ്രതിഭയാണവന്‍. സലാഹിനെതിരേ കളിക്കാന്‍ എല്ലാവരും ഒന്ന് ഭയപ്പെടും” റിയോ ഫെർഡിനാൻഡ് പറഞ്ഞു.

ഈ വർഷം റൊണാൾഡോ സൗദി ലീഗിൽ നിന്ന് പോകും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനെയൊക്കെ കാറ്റിൽ പരത്തി താരം ഒരു കൊല്ലം കൂടെ കരാർ നീട്ടി.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്