ബാലൺ ഡി ഓർ കിട്ടിയ റോഡ്രിയും, അത് കിട്ടാത്ത വിനിഷ്യസും ഇനി ഒരു ടീമിൽ; പുതിയ തീരുമാനങ്ങളുമായി റയൽ മാഡ്രിഡ്

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

എന്നാൽ റയൽ മാഡ്രിഡ് ടീമിൽ ഇപ്പോൾ കാര്യങ്ങൾ അത്ര നന്നായല്ല പോകുന്നത്. ടോണി ക്രൂസ് പടിയിറങ്ങിയതോടെ അദ്ദേഹത്തിന്റെ വിടവ് ടീമിൽ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. മധ്യനിരയിൽ ടീമിനെ നയിക്കാൻ ആർക്കും സാധിക്കുന്നില്ല. മാത്രമല്ല ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ചുവാമെനി പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല. ഇത് ടീമിൽ കൂടുതൽ ആശങ്ക ഉളവാകുന്ന കാര്യമായി.

അത് കൊണ്ട് താരത്തെ മാറ്റി നിർത്തി പുതിയ കളിക്കാരനെ ആ സ്ഥാനത്തേക്ക് കൊണ്ട് വരാൻ റയൽ തയ്യാറെടുക്കുകയാണ്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ ബാലൺ ഡി ഓർ ജേതാവായ റോഡ്രിയെ കൊണ്ട് വരാനാണ് ടീം ശ്രമിക്കുക എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ. മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ അദ്ദേഹം 2027 വരെ ടീമുമായി കോൺട്രാക്ട് നിലനിൽക്കുന്നുണ്ട്. സിറ്റി അദ്ദേഹത്തെ റിലീസ് ചെയ്യുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ