"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ക്ലബ് ടീമിൽ മാത്രമല്ല അന്താരാഷ്ട്ര ടീമിലും എംബാപ്പയ്ക്ക് സമയം ശെരി അല്ല. ഫ്രഞ്ച് ടീമിലെ മത്സരങ്ങളിൽ നിന്നും തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് താരം കിലിയൻ എംബപ്പേ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു. ഇറ്റലി ഇസ്രായേൽ എന്നിവർക്കെതിരെയാണ് ഫ്രാൻസ് ഇനി കളിക്കുന്നത്. എന്നാൽ പരിശീലകനായ ദിദിയർ ദെഷാപ്സ് എംബാപ്പയെ ഒഴിവാക്കി എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

തന്റെ ഫോം വീണ്ടെടുക്കാൻ വേണ്ടി പരിശീലകൻ അനുവദിച്ച വിശ്രമമാണ് ഇത് എന്നും വാർത്തകൾ ഉണ്ട്. പക്ഷെ മുൻ ഫ്രഞ്ച് താരമായ ജീൻ മൈക്കൽ ലാർക്യു ഇക്കാര്യത്തോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ മോശമായ പ്രകടനം കണ്ട് പരിശീലകൻ എംബാപ്പയെ പുറത്താക്കിയതാണ് എന്നാണ് ജീൻ മൈക്കൽ ലാർക്യു അഭിപ്രായപ്പെടുന്നത്.

ജീൻ മൈക്കൽ ലാർക്യു പറയുന്നത് ഇങ്ങനെ:

“യഥാർത്ഥത്തിൽ ഫ്രഞ്ച് ടീമിൽ നിന്നും എംബപ്പേയെ പരിശീലകൻ ചവിട്ടി പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. എംബപ്പേ കാരണം പറഞ്ഞത് പരിക്കിൽ നിന്നും സംരക്ഷണം നേടാൻ വേണ്ടിയാണ് എന്നാണ്. അതുകൊണ്ട് കൂടിയാണ് ദെഷാപ്സ് ഇത്തവണ അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കിയത്. ഇനി എംബപ്പേക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വയം സംരക്ഷിക്കാം” ജീൻ മൈക്കൽ ലാർക്യു പറഞ്ഞു.

നിലവിലെ ഫോം ഔട്ടിൽ എംബപ്പേ ടീമിന്റെ കൂടെ കളിക്കാത്തതാണ് നല്ലത് എന്നാണ് പരിശീലകൻ പറയുന്നത്. ക്ലബ് ലെവെലിലും അദ്ദേഹം ഇപ്പോൾ മോശമായ ഫോമിലാണ് ഉള്ളത്. റയൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമായിരുന്നു എംബപ്പേ. താരത്തിന്റെ രാജകീയ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക