"സീസൺ അവസാനിക്കാൻ ഇനിയും സമയം ഉണ്ട്, നമുക്ക് കാണാം"; പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ മോശമായ പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം പിഎസ്ജി നടത്തി വരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. കായ് ഹാവർട്സ്, ബുകയോ സാക്ക എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ആഴ്‌സണൽ തന്നെയാണ്.

നിലവിൽ പോയിന്റ് പട്ടികയിൽ ആഴ്സണൽ എട്ടാം സ്ഥാനത്തും പിഎസ്ജി പതിനെട്ടാം സ്ഥാനത്തും ആണ് ഉള്ളത്. തോൽവി ഏറ്റു വാങ്ങിയ ശേഷം പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തോൽ‌വിയിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് അദ്ദേഹമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

ലൂയിസ് എൻറിക്കെ പറയുന്നത് ഇങ്ങനെ:

” ഇത്തരം മത്സരങ്ങൾക്ക് ആവശ്യമായ ഒരു നിലവാരം ഉണ്ട്, ആ നിലവാരത്തിൽ നിന്നും വളരെ അകലെയായിരുന്നു ഞങ്ങൾ. മത്സരത്തിന്റെ പല മേഖലകളിലും ഞങ്ങളെക്കാൾ മികച്ചത് ആഴ്സണൽ തന്നെയായിരുന്നു. കളിക്കളത്തിന് അകത്ത് ഡുവലസ് വിജയിക്കാതെ ഒരു പോസിറ്റീവായ റിസൾട്ട് ഉണ്ടാക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഞങ്ങളുടെ മുന്നേറ്റ നിര താരങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ അവരുടെ ഡിഫൻഡർമാർക്ക് കഴിഞ്ഞു, എന്നാൽ അവരുടെ മുന്നേറ്റ നിര താരങ്ങളെ അതുപോലെ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ പ്രതിരോധത്തിന് കഴിഞ്ഞില്ല”

ലൂയിസ് എൻറിക്കെ തുടർന്നു:

“ആഴ്സണൽ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ഈ സീസൺ അവസാനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം. ഞങ്ങൾ ഈ സീസണൽ കളിക്കുന്ന ഏറ്റവും ഹൈ ലെവൽ മത്സരമായിരുന്നു ഇത്. ഞങ്ങൾ എവിടേക്കാണ് എത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. പക്ഷേ എത്ര സമയം പിടിക്കും എന്നറിയില്ല ” ലൂയിസ് എൻറിക്കെ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ