"ലയണൽ മെസിയാണ് ഒന്നാമൻ, അദ്ദേഹം വേറെ ലെവൽ ആണ്"; ബാലൺ ഡി ഓർ ജേതാവായ റോഡ്രിയുടെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസിക്ക് അവസാനത്തെ അഞ്ച് വർഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ കാലയളവിലാണ് മെസി തന്റെ സ്വപ്നസാക്ഷാത്കാരമായ നേട്ടങ്ങൾ എല്ലാം കൈവരിച്ചത്. ഇപ്പോൾ അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുകയാണ് അദ്ദേഹം.

ഇത്തവണത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രി 1170 പോയിന്റുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായി വിനീഷ്യസ് ജൂനിയർ 1129 പോയിന്റുകളാണ് നേടിയിട്ടുള്ളത്. ബാലൺ ഡി ഓർ നേടിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം അർജന്റീനൻ ഇതിഹാസമായ ലയണൽ മെസിയെ കുറിച്ചും സംസാരിച്ചു.

റോഡ്രി പറയുന്നത് ഇങ്ങനെ:

“ബാലൺ ഡി ഓർ ജേതാക്കളുടെ അത്ഭുതപ്പെടുത്തുന്ന ലിസ്റ്റ് പരിശോധിക്കുമ്പോൾ ഞാൻ ലയണൽ മെസിയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. മെസി എട്ടുതവണയാണ് ഈ പുരസ്കാരം നേടിയിട്ടുള്ളത്. സത്യം പറഞ്ഞാൽ മെസി തന്നെ അത് തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസിയാണ് ” റോഡ്രി പറഞ്ഞു.

ഇത്തവണ ബാലൺ ഡി ഓർ നേടുന്നത് ബ്രസീൽ താരമായ വിനീഷ്യസ് ആയിരിക്കും എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറി മറിഞ്ഞു. വിനിക്ക് ട്രോഫി ഇല്ല എന്ന് അറിഞ്ഞതോടെ റയൽ മാഡ്രിഡ് താരങ്ങൾ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു. അതിലെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക