"ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് ഇത്, എല്ലാവർക്കും നന്ദി"; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ താരമായ എമിലിയാനോ മാർട്ടിനെസ്സ് ആണ്. ഇത് രണ്ടാം തവണയാണ് എമി യാഷിൻ ട്രോഫി നേടുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഗോൾ കീപ്പർ രണ്ട് തവണ യാഷിൻ ട്രോഫി സ്വന്തമാക്കി റെക്കോഡ് നേടുന്നത്.

ഇത്തവണ എമിക്ക് എതിരായി കരുത്തരായ എതിരാളി തന്നെ ആയിരുന്നു മുൻപിൽ ഉണ്ടായിരുന്നത്. സ്പാനിഷ് ഗോൾ കീപ്പറായ ഉനൈ സിമോണെയാണ് ഇത്തവണ എമി പരാജയപ്പെടുത്തി പുരസ്‌കാരം സ്വന്തമാക്കിയത്. അതിനെ കുറിച്ച് എമിലിയാനോ മാർട്ടിനെസ്സ് സംസാരിച്ചു.

എമി മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:

“ആദ്യമായി ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഒരു ചെറിയ സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. പക്ഷേ ഞാൻ തനിച്ചും ഗ്രൂപ്പ് ലെവലിലും ഒരുപാട് ഇമ്പ്രൂവ് ആവാൻ ശ്രമിച്ച വ്യക്തിയാണ്. അതിന്റെ ഫലമാണിത്. എന്റെ കരിയറിന്റെ തുടക്കകാലം തൊട്ടേ ഞാൻ സ്വപ്നം കണ്ട ഒന്നാണ് ഇത്. ഇംഗ്ലണ്ടിൽ കളിക്കാനും ദേശീയ ടീമിന് വേണ്ടി കളിക്കാനും ഇത്തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാനും എനിക്കിപ്പോൾ കഴിഞ്ഞു. ഒരുതവണ നേടുക എന്നുള്ളത് തന്നെ ഇംപ്രസ്സീവ് ആണ്. രണ്ടുതവണ നേടാൻ കഴിഞ്ഞു എന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്” എമി പറഞ്ഞു.

ഈ വർഷത്തെ കോപ്പ അമേരിക്കയിൽ ടീമിന് വേണ്ടി നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് എമിലിയാനോ മാർട്ടിനെസ്സ് നടത്തിയത്. കൂടാതെ ക്ലബ് ലെവലിൽ ആസ്റ്റൻ വില്ലയ്ക്കും വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ