"എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഞാൻ കാണിച്ച് തരാം"; ചെൽസി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീലിയൻ താരമായ എസ്റ്റവായോ വില്യൻ ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രസീൽ ലീഗിൽ 12 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കൂടാതെ 18 വയസിന് മുൻപ് തന്നെ 20 ഗോൾ പങ്കാളിത്തങ്ങൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

പല ബ്രസീലിയൻ താരങ്ങൾക്കും ഈ റെക്കോഡ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ താരത്തെ സ്വന്തമാക്കിയിരിക്കുന്നത് ചെൽസിയാണ്. ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും സക്സസ് ഫുള്ളായ ബ്രസീലിയൻ താരമായി തനിക്ക് മാറണം എന്നാണ് എസ്റ്റവായോ വില്യൻ പറയുന്നത്.

എസ്റ്റവായോ വില്യൻ പറയുന്നത് ഇങ്ങനെ:

” എനിക്ക് ചരിത്രം സൃഷ്ടിക്കണം. ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും സക്സസ് ഫുള്ളായ ബ്രസീലിയൻ താരമായി എനിക്ക് മാറണം. കിരീടങ്ങൾ സ്വന്തമാക്കണം. എന്റെ എല്ലാ കഴിവുകളും പുറത്തെടുക്കണം. നിനക്ക് എന്തൊക്കെ കഴിയുമെന്ന് എനിക്ക് തെളിയിക്കണം. അതായിരിക്കും എന്റെ മിഷൻ ” എസ്റ്റവായോ വില്യൻ പറഞ്ഞു.

2026 ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ബ്രസീൽ ടീമിൽ ഇടം നേടാൻ എസ്റ്റവായോ വില്യന് കഴിഞ്ഞിട്ടുണ്ട്. ക്ലബ് ലെവലിൽ ചെൽസിയിൽ സ്ഥിരമായി അവസരം ലഭിക്കുക എന്നതായിരിക്കും താരത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ