"ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല"; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ ഉറ്റു നോക്കുന്ന മത്സരമാണ് ബുധനാനഴ്ച അരങ്ങേറുന്നത്. കരുത്തരായ ബാഴ്സയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബാഴ്സിലോണയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുക്കുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച കളിക്കാർ എല്ലാവരും അണിനിരക്കുന്നുണ്ട്. ബാഴ്‌സയുടെ മികച്ച താരമായ റോബർട്ട് ലെവൻഡോസ്ക്കിയും ബയേണിന്റെ ഹാരി കെയ്നും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ ഏറെനാളായി കാത്തിരിക്കുകയാണ്.

എന്നാൽ ഈ മത്സരം താരങ്ങൾ തമ്മിലുള്ള യുദ്ധമായി കാണരുതെന്നും ഇത് ടീമുകൾ തമ്മിലുള്ള മത്സരമായി കാണണമെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്‌സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

“ഇത് താരങ്ങൾ തമ്മിലുള്ള പോരാട്ടമോ യുദ്ധമോ അല്ല. ഇത് ടീമുകൾ തമ്മിലുള്ള മത്സരമാണ്. ലെവ ഗോളടിച്ചാൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും. ടീമുമായി അദ്ദേഹം വളരെയധികം കണക്ടഡ് ആണ്. ഇതൊരിക്കലും കെയ്‌നും ലെവയും തമ്മിലുള്ള മത്സരമല്ല. ബാഴ്സയും ബയേണും തമ്മിലുള്ള മത്സരമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഗംഭീര പ്രകടനമാണ് ബാഴ്‌സിലോണ നടത്തുന്നത്. എന്നാൽ ഒട്ടും മോശമല്ല എതിരാളികളായ ബയേൺ. മുൻപ് ഒരുപാട് തവണ ബാഴ്‌സ ബയേണിനോട് തോൽവി ഏറ്റു വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണ മോശമായ ടീം ആയിട്ടല്ല ബാഴ്‌സിലോണ ഇറങ്ങുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണ് അവർ ഇപ്പോൾ.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ