ബാഴ്‌സലോണയിൽ വൻ സാമ്പത്തിക പ്രതിസന്ധി; തന്റെ താരത്തെ തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങി പെപ്പ് ഗ്വാർഡിയോള

ബാഴ്‌സലോണ മിഡ്ഫീൽഡർ ഇൽകൈ ഗുണ്ടോഗാൻ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ജർമ്മൻ താരം ക്യാമ്പ് നൗവിലേക്ക് മാറിയത്. ബാഴ്‌സലോണ വിടാനുള്ള സാധ്യതകൾക്കിടയിൽ ഇൽകൈ ഗുണ്ടോഗൻ തൻ്റെ ഓപ്ഷനുകൾ അന്വേഷിക്കുന്നതായി പുതിയ റിപോർട്ടുകൾ പുറത്ത് വരുന്നു. പ്രീമിയർ ലീഗ്, തുർക്കി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്ക് 33കാരനായ താരത്തിൽ താൽപ്പര്യമുണ്ട്.

തൻ്റെ രണ്ട് വർഷത്തെ കരാർ 12 മാസത്തേക്ക് കൂടി നീട്ടി 2026 വരെ ഗുണ്ടോഗൻ ബാഴ്‌സലോണയുമായി ഈയിടെ കരാർ ഒപ്പിട്ടിരുന്നു. ബാഴ്‌സലോണയിൽ ഗുണ്ടോഗൻ്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ശനിയാഴ്‌ച നടന്ന വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ജർമൻ ക്യാപ്റ്റൻ പങ്കെടുത്തിരുന്നില്ല. ഹെഡ് കോച്ച് ഹാൻസി ഫ്ലിക്ക് മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു: “സീസണിനുമുമ്പ് അയാൾക്ക് എങ്ങനെ തോന്നുന്നു” എന്നതിനെക്കുറിച്ച് മിഡ്ഫീൽഡറോട് സംസാരിച്ചിരുന്നു.

“എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം,” ഫ്ലിക് കൂട്ടിച്ചേർത്തു. “ഞാൻ ഗുണ്ടോഗാൻ എന്ന കളിക്കാരനെയും ഗുണ്ടോഗാൻ എന്ന വ്യക്തിയെയും അഭിനന്ദിക്കുന്നു. ഞങ്ങൾ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു, പക്ഷേ അത് ഞങ്ങൾക്കിടയിൽ മാത്രം നിലനിൽക്കും, അത് നിങ്ങൾക്ക് അറിയാനുള്ളതല്ല. അവൻ ബാഴ്‌സലോണയിൽ തന്നെ നിൽക്കുമെന്ന് എനിക്ക് തോന്നുന്നു.” അതെ സമയം ഈ വേനൽക്കാലത്ത് തങ്ങളുടെ മുൻ ക്യാപ്റ്റനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് തിരികെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്ന് അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടാതെ ട്രാൻസ്ഫർ ഗുരു ഫാബ്രിസിയോ റൊമാനോയും ഈ അവകാശവാദത്തെ പിന്തുണച്ചിട്ടുണ്ട്. എട്ട് തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ മിഡ്ഫീൽഡിൽ സൈനിംഗ് ഒന്നും നടത്തിയിട്ടില്ലാത്തതിനാൽ വേനൽക്കാലത്ത് സിറ്റി ബോസ് പെപ് ഗ്വാർഡിയോള ഗുണ്ടോഗനുമായി വീണ്ടും ഒന്നിക്കുമെന്ന് റൊമാനോയുടെ റിപ്പോർട്ട് പറയുന്നു.

ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതിയാണ് ഗുഡോഗൻ്റെ പുറത്താകാനുള്ള പ്രധാന കാരണം. കറ്റാലന്മാർ ഇതുവരെ 51 മില്യൺ പൗണ്ട് (66.2 മില്യൺ ഡോളർ) പുതിയ സൈനിംഗ് ഡാനി ഓൾമോയെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ഗുണ്ടോഗാനെ വിജയകരമായി വിൽപ്പന നടത്താൻ സാധിച്ചാൽ ബാഴ്‌സലോണക്ക് സ്പെയിൻകാരനെ രജിസ്റ്റർ ചെയ്യാൻ സാധിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് ബോർഡ്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി