പെപ് ഗ്വാർഡിയോളയുടെ വിവാഹമോചനത്തിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയിലെ പുതിയ കരാറോ?

സ്പാനിഷ് ഇതിഹാസ മാനേജർ പെപ് ഗ്വാർഡിയോളയുടെ വിവാഹമോചനത്തിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിമായുള്ള പുതിയ കരാറാണ് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. നവംബറിൽ പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ച് മാഞ്ചസ്റ്ററിലെ തൻ്റെ താമസം നീട്ടാനുള്ള 53-കാരൻ്റെ തീരുമാനം ഞെട്ടിക്കുന്ന വിവാഹമോചനത്തിലേക്ക് നയിച്ചുവെന്ന് സ്പാനിഷ് പത്രപ്രവർത്തകർ അവകാശപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഫാഷൻ ഡിസൈനറായ ഭാര്യ ക്രിസ്റ്റീന സെറയിൽ നിന്ന് പെപ്പ് വേർപിരിഞ്ഞതായി തിങ്കളാഴ്ച രാത്രിയാണ് വെളിപ്പെടുത്തിയത്. സ്പാനിഷ് മാധ്യമങ്ങൾക്ക് പുറമെ ഇരുവരുടെയും സുഹൃത്തുക്കളും സമാനമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെപ്പിൻ്റെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞു: ‘അവർ വേർപിരിഞ്ഞതായി ഞാൻ കരുതുന്നു. അഞ്ച് വർഷം മുമ്പ് അവൾ മാഞ്ചസ്റ്റർ വിട്ട് ബാഴ്‌സലോണയിലേക്ക് മടങ്ങി. അവൻ തികച്ചും വർക്ക്ഹോളിക് ആണ്, ഒരുമിച്ച് അവരുടെ ഫാമിലി ഫാഷൻ ബിസിനസിൽ ഏർപ്പെടാത്തത് അവരുടെ ബന്ധത്തെയും ബാധിച്ചിരിക്കാം.’ കുടുംബത്തിൻ്റെ വസ്ത്രവ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്രിസ്റ്റീന 2019 ൽ ബാഴ്‌സലോണയിലേക്ക് മടങ്ങിയിരുന്നു. ഗാർഡിയോളയുടെ തീവ്രമായ ജോലി ഷെഡ്യൂളിനൊപ്പം ദീർഘദൂര ബന്ധം നിലനിർത്തുന്നതിനുള്ള വെല്ലുവിളികളും തീരുമാനത്തിന് കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പരിശീലക ജീവിതത്തിൽ ആദ്യമായി തുടർച്ചയായി നാല് തോൽവികൾ ഏറ്റുവാങ്ങിയ തനിക്ക് ക്ലബ് വിടാൻ കഴിയില്ലെന്ന് ഗാർഡിയോള മുന്നേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയിലാണ് പെപ് സിറ്റിയിൽ തുടരാനുള്ള തീരുമാനം എടുക്കുന്നതും പുതിയ കരാർ ഒപ്പിടുന്നതും. മാഞ്ചസ്റ്റർ സിറ്റിയിലെ ജീവിതം അവസാനിപ്പിച്ച് അടുത്ത ഘട്ടത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ചെലവഴിക്കണം എന്ന് പെപ് കുടുംബം തീരുമാനിച്ചിരുന്നതായും എന്നാൽ സിറ്റിയിലെ പുതിയ കരാർ അതിന് വിപരീതമായി എന്നതും വിവാഹമോചന കാരണങ്ങളിൽ ഒന്നായി ദി സൺ ചൂണ്ടികാണിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ