മറ്റൊരു ക്ലബിനെ കൂടി സ്വന്തമാക്കി സിറ്റി ഗ്രൂപ്പ്, മുംബൈ സിറ്റിയെ മാത്രമല്ല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒരു ക്ലബിനെ കൂടി ഏറ്റെടുത്തു. ബെല്‍ജിയത്തിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ലോമ്മല്‍ എസ്.കെയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഇതോടെ സിറ്റി ഏറ്റെടുക്കുന്ന ഒന്‍പതാമത്തെ ക്ലബെന്ന പദവി ലോമ്മല്‍ എസ്.കെ സ്വന്തമാക്കി.

നേരത്തെ ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റിയേയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്ലബിന്റെ 70 ശതമാനം ഓഹരിയാണ് സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്.

2008-ല്‍ അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് മന്‍സൂറിന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിയതോടെയാണ് ക്ലബിന് നല്ലകാലം തുടങ്ങിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, ഉറുഗ്വെ എന്നീ രാജ്യങ്ങളിലും ഇവര്‍ ഫുട്‌ബോള്‍ ടീമുകളെ സ്വന്തമാക്കി.

രണ്ടാം ഡിവിഷനിലാണെങ്കിലും തരക്കേടില്ലാത്ത പ്രകടനം നടത്തിയ ടീമാണ് ലോമ്മല്‍. ബെല്‍ജിയന്‍ ലീഗ് നിര്‍ത്തിവെയ്ക്കുമ്പോള്‍ രണ്ടാ ഡിവിഷനില്‍ ആറാം സ്ഥാനത്തായിരുന്നു ലോമ്മല്‍. പ്രതിഭാധനരായ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ക്ലബ് ഏറ്റെടുക്കലെന്ന് സിറ്റി ഗ്രൂപ്പ് വക്താവ് പറഞ്ഞു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ