മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം നാനി ഫുട്ബോളിനോട് വിടപറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പോർച്ചുഗൽ നാഷണൽ ടീമിന്റെയും വിംഗറായിരുന്ന ലൂയിസ് നാനി 38-ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2007-ൽ യുണൈറ്റഡിൽ ചേർന്ന നാനി രണ്ട് പതിറ്റാണ്ടിലേറെ തന്റെ ഫുട്ബോൾ കരിയർ ആസ്വദിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തൻ്റെ അരങ്ങേറ്റ സീസണിൽ ചാമ്പ്യൻസ് ലീഗും തുടർന്ന് നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും നേടിയത് നാനിയുടെ കരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ സന്ദേശത്തിൽ, പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാനുള്ള സമയമാണിതെന്ന് പ്രഖ്യാപിച്ച നാനി തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം സ്‌പോർട്ടിംഗിനെതിരെ തൻ്റെ ജന്മനാട്ടിലെ ക്ലബ്ബായ എസ്‌ട്രെല അമഡോറയ്‌ക്കായി അവസാന മത്സരം കളിച്ചതിന് ശേഷം നാനി ഫുട്ബോൾ കളമൊഴിഞ്ഞു.

വലൻസിയ, ലാസിയോ, ഒർലാൻഡോ സിറ്റി, വെനീസിയ, മെൽബൺ വിക്ടറി, അദാന ഡെമിർസ്‌പോർ തുടങ്ങിയ ക്ലബ്ബുകളെയും നാനി തന്റെ പ്രസിദ്ധമായ ഫുട്ബാൾ കരിയറിൽ പ്രതിനിധാനം ചെയ്തു. പോർച്ചുഗലിനായി നാനി 112 മത്സരങ്ങൾ കളിക്കുകയും 24 ഗോളുകൾ നേടുകയും ചെയ്തു. 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ പോർച്ചുഗൽ ടീമിന്റെ ഭാഗമായിരുന്നു നാനി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ