മെസി ഇല്ലെങ്കിലും പ്രശ്നമില്ല, കൊളംബിയക്കെതിരെ കഷ്ടിച്ച് സമനില നേടിയ ശേഷം സ്കലോണി, അർജന്റീന ടീമിന് സംഭവിച്ച മാറ്റത്തെ കുറിച്ച് കോച്ച്

ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ ഇന്ന് പുലർച്ചെ നടന്ന കളിയിൽ കൊളംബിയക്കെതിരെ അർജന്റീന സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിൽ ഓരോ ​ഗോൾ അടിച്ചാണ് ഇരുടീമുകളും സമനില പാലിച്ചത്. 24ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ ഒരു ​ഗോൾ ലീഡുമായി കൊളംബിയ ആധിപത്യം പുലർത്തിയെങ്കിലും 81ാം മിനിറ്റിൽ തിയാ​ഗോ അൽമേഡയിലൂടെ അർജന്റീന സമനില ​ഗോൾ നേടി.

എഴുപതാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പ്രതിസന്ധിയിലായിരുന്നു. മത്സരത്തിൽ ലോകചാംപ്യൻമാർ തോൽവിയിലേക്ക് വീഴുമോ എന്ന ആശങ്കകൾക്കിടെയാണ് തിയാ​ഗോയുടെ ​ഗോൾ വന്നത്. കളി സമനിലയിൽ ആയെങ്കിലും ലാറ്റിൻ അമേരിക്കൻ യോ​ഗ്യത പട്ടികയിൽ 35 പോയിന്റുമായി അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അതേസമയം ലയണൽ മെസിയുടെ അഭാവത്തിലും കളിച്ചുജയിക്കാൻ ഇപ്പോഴത്തെ അർജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു. ടീമിൽ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും സ്കലോണി അഭിപ്രായപ്പെട്ടു. പരിക്ക് കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ജയത്തോടെ 2026 ലോകകപ്പിന് അർജന്റീന ടീം നേരത്തെ തന്നെ യോഗ്യത നേടി.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്