നിർണായക മത്സരത്തിന് മുന്നേ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; നോഹ സദൗയിക്ക് പരിക്കേറ്റു, രണ്ട് മത്സരങ്ങൾ നഷ്ടമാകും

നിർണായക മത്സരത്തിന് മുന്നോടിയായി കനത്ത തിരിച്ചടിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്ട്രൈക്കർ നോഹ സദൗയിക്ക് പരിക്കേറ്റത് അവരുടെ അടുത്ത കളിയെ സാരമായി ബാധിക്കാനാണ് സാധ്യത. പരിക്ക് മൂലം കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. മൊറോക്കൻ താരത്തിന് പരിശീലനത്തിനിടെ ‘ചെറിയ പരിക്ക്’ പറ്റിയെന്നും അദ്ദേഹം പുനരധിവാസത്തിന് വിധേയനാണെന്നും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് അറിയിച്ചു.

ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ലീഗ് ലീഡറായ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് ആതിഥേയത്വം വഹിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഈ തിരിച്ചടി. ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഉൾപ്പെടെ ഈ സീസണിൽ സദൗയി 12 ഗോൾ സംഭാവനകൾ നൽകിയിട്ടുണ്ട്. ജനുവരി 30 ന് ചെന്നൈയിൽ ചെന്നൈയിൻ എഫ്സിക്കെതിരായ 3-1 ന്റെ ആവേശകരമായ വിജയത്തിൽ ബെഞ്ചിൽ ഇടം നേടിയതിന് ശേഷം സദൗയി ആദ്യ ഇലവനിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഫെബ്രുവരി 22 ന് തന്റെ മുൻ ടീമായ എഫ്‌സി ഗോവയ്ക്കെതിരെ ഗോവയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ സദൗയിക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. 19 റൗണ്ടുകളിൽ നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. പ്ലേഓഫിലെത്താൻ, അവർ കുറഞ്ഞത് ആറാം സ്ഥാനമെങ്കിലും നേടണം, 20 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇപ്പോൾ ആറാം സ്ഥാനത്താണ്.

പ്ലേഓഫിലെത്താൻ ബ്ലാസ്റ്റേഴ്‌സ് ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് കഴിയുന്നത്ര പോയിന്റുകൾ നേടണം. ഡിസംബർ മധ്യത്തിൽ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ പുറത്താക്കിയതിനുശേഷം താൽക്കാലിക മുഖ്യ പരിശീലകൻ ടിജി പുരുഷോത്തമനും അസിസ്റ്റന്റ് പരിശീലകൻ തോമാസ് ടോർസുമാണ് ബ്ലാസ്റ്റേഴ്‌സിനെ നിയന്ത്രിക്കുന്നത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍