ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ എയറിലാക്കി ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആയ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അവരുടെ പുതിയ ലോഗോ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ നടത്തുന്നത്. “ഒരു ക്ലബ്ബിൻ്റെ ഐഡൻ്റിറ്റി എന്ന് പറയുന്നത് അതിൻ്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് KBFC യുടെ തീം കളർ. അതാണ് അതിൻ്റെ ഐഡൻ്റിറ്റി. നിലവിൽ വളരെ നിലവാരമുള്ളതും ആകർഷകമായതുമായ നീല പ്രതലത്തിൽ മഞ്ഞ കൊമ്പനെ സൂചിപ്പിക്കുന്ന ലോഗോ മാറ്റിയിട്ട് അതിനേക്കാളോ അതിൻ്റെ അത്രയോ ഒട്ടും മനോഹരമോ ആകർഷകമോ അല്ലാത്ത ഒന്നിലേക്ക് മാറ്റി നിലവാരം കളയല്ലേ ” എന്നാണ് ഒരു ആരാധകൻ കമൻറ്സിൽ കുറിച്ചത്.

കൊമ്പന്റെ പടമുള്ള പുതിയ ലോഗോ/പ്രൊഫൈൽ പിക്ചർ കാവി കളറിൽ ആയതു കൊണ്ട് തന്നെ സംഘി കളർ എന്ന പറഞ്ഞു ആക്ഷേപിക്കുന്നവരുമുണ്ട് കൂട്ടത്തിൽ. “ഈ കളർ ഒഴിവാക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും നല്ലത്” ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ. എന്നാൽ ഇന്ന് ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായുള്ള മത്സരത്തിൽ തങ്ങളുടെ മൂന്നമത്തെ കിറ്റ് അണിഞ്ഞു കൊണ്ട് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ആ ജേർസിയുടെ നിറമാണ് യഥാർത്ഥത്തിൽ ലോഗോയിൽ ഉൾപ്പെടുത്തി കൊടുത്തത്. ഇത് കണ്ട് ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ചാണ് ആരാധകർ അവരുടെ പ്രതികരണങ്ങൾ നടത്തിയത്.

നിലവിൽ രണ്ട് കളികളിൽ ഒരു വിജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഏറ്റം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മറ്റ് ക്ലബ്ബുകളിലേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്‌നേഹം കൊണ്ടാണ് താൻ ഇവിടെ തുടരുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ രാഹുൽ കെ.പി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എപ്പോഴും ആരാധകരുടെ അഭിപ്രായങ്ങൾ വിലവക്കുന്ന ക്ലബ് എന്ന നിലക്ക് ക്ലബിന് ആരാധകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. “എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ വിടാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ, ഇവിടെ സ്വയം തെളിയിക്കാനും ഇവിടെ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു,” രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ക്ലബ്ബിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിശ്വസ്തരായ ആരാധകർക്ക് നന്ദി അറിയിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്. അവരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി