'ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനമല്ല ടീമിനെ പിന്‍വലിച്ചതിന് പിന്നില്‍'; എ.ഐ.എഫ്.എഫിന്‍റെ നോട്ടീസിന് മറുപടി നല്‍കി ഇവാന്‍

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നല്‍കിയ നോട്ടിസിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിശദീകരണം നല്‍കി. ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും കഴിഞ്ഞ ഫൈനലില്‍ ഉള്‍പ്പെടെ റഫറി ക്രിസ്റ്റല്‍ ജോണ്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്നും ഇവാന്‍ പറഞ്ഞു.

കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തില്‍ ഇതേ റഫറി വരുത്തിയ പിഴവ് ഉള്‍പ്പെടെയുള്ളവയുടെ തുടര്‍ച്ചയായാണ് ടീമിനെ പിന്‍വലിച്ചത് ഉള്‍പ്പെടെയുള്ള കഠിനമായ തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചിരുന്നു. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. അന്ന് ഫൈനലിലെ തോല്‍വിക്കു ശേഷം കളിക്കാരെയും ആരാധകരെയും സമാധാനിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണയും അതേ റഫറി നിര്‍ണായക മത്സരത്തില്‍ പിഴവ് ആവര്‍ത്തിച്ചപ്പോള്‍ സഹിക്കാനായില്ലെന്ന് ഇവാന്‍ നോട്ടീസിന് മറുപടിയായി പറഞ്ഞു.

സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനു പിന്നാലെ ആദ്യം താരങ്ങളെ അടുത്തേക്കു വിളിക്കുകയാണ് ചെയ്തതെന്ന് പരിശീലകന്‍ വിശദീകരിച്ചു. ഇതിനു ശേഷം ഛേത്രിയുടെ ഗോള്‍ നിയമാനുസൃതമല്ലെന്നും പുനഃപരിശോധിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അവര്‍ ഗൗനിച്ചില്ല.

മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, മാച്ച് ഒഫീഷ്യല്‍സ് ടീമിന്റെ പരാതി പരിഗണിക്കാനോ പരിഹരിക്കാനോ ശ്രമിച്ചില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി മൈതാനം വിട്ടതെന്നും വിശദ്ധീകരണത്തില്‍ പറയുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു