ഐ.സി.സിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന പോലെയാണ് ഐ.എസ്.എലിന് ബ്ലാസ്റ്റേഴ്‌സ്; ചുമ്മാ കേറിയങ്ങ് മാന്താനാവില്ല, പണികിട്ടും

ഐഎസ്എല്‍ പ്ലേഓഫ് മത്സരത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പിന്മാറിയതിന്റെ അനന്തരഫലങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. പോയിന്റുകള്‍ വെട്ടിക്കുറയ്ക്കുക, ഭീമമായ പിഴ ഈടാക്കുക, കേന്ദ്ര റവന്യൂ വിഹിതം കട്ട് ചെയ്യുക തുടങ്ങി നിരവധി നടപടികള്‍ മുന്നിലുണ്ട്. കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കാം, ഏറ്റവും മോശം സാഹചര്യത്തില്‍ ക്ലബ്ബിനെ നിരോധിക്കാം.

എന്നിരുന്നാലും, നിരോധനം സംശയാസ്പദമാണ്. കാരണം ഐസിസിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എങ്ങനെയാണോ അങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖവും. ഇത്ര ആരാധക പിന്തുണയുള്ള ഒരു ടീമിനെ നിരോധിക്കുന്നത് അത് ഐഎസ്എലിന്റെ ബിസിനസിനെയും വരുമാനത്തേയും കാര്യമായി ബാധിക്കും. അതിനാല്‍ ടീമിനെ നിരോധിക്കാതെ കാര്യങ്ങള്‍ അവസാനിപ്പിക്കാനാകും ശ്രമിക്കുക.

ഐഎസ്എലില്‍ ഇതിന് മുമ്പ് ഒരിക്കലും വാക്കൗട്ട് നടന്നിട്ടില്ല. നിയമവസങ്ങളും മറ്റും സംഘാടകര്‍ക്ക് അനുകൂലമായതിനാല്‍, പെനാല്‍റ്റികള്‍ സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് നിര്‍ബന്ധിതരാകും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക സമിതിയാണ് ഉപരോധങ്ങള്‍ നിശ്ചയിക്കുന്നത്.

മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പ്രതികരിച്ചത്. ‘അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിര്‍ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാന്‍ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.’

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്‍) ഉണ്ടായിരുന്നെങ്കില്‍ ഈ തീരുമാനം പിന്‍വലിക്കുമായിരുന്നു- ദേശീയ തലത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള റഫറി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ