ഐ.സി.സിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന പോലെയാണ് ഐ.എസ്.എലിന് ബ്ലാസ്റ്റേഴ്‌സ്; ചുമ്മാ കേറിയങ്ങ് മാന്താനാവില്ല, പണികിട്ടും

ഐഎസ്എല്‍ പ്ലേഓഫ് മത്സരത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പിന്മാറിയതിന്റെ അനന്തരഫലങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. പോയിന്റുകള്‍ വെട്ടിക്കുറയ്ക്കുക, ഭീമമായ പിഴ ഈടാക്കുക, കേന്ദ്ര റവന്യൂ വിഹിതം കട്ട് ചെയ്യുക തുടങ്ങി നിരവധി നടപടികള്‍ മുന്നിലുണ്ട്. കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കാം, ഏറ്റവും മോശം സാഹചര്യത്തില്‍ ക്ലബ്ബിനെ നിരോധിക്കാം.

എന്നിരുന്നാലും, നിരോധനം സംശയാസ്പദമാണ്. കാരണം ഐസിസിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എങ്ങനെയാണോ അങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖവും. ഇത്ര ആരാധക പിന്തുണയുള്ള ഒരു ടീമിനെ നിരോധിക്കുന്നത് അത് ഐഎസ്എലിന്റെ ബിസിനസിനെയും വരുമാനത്തേയും കാര്യമായി ബാധിക്കും. അതിനാല്‍ ടീമിനെ നിരോധിക്കാതെ കാര്യങ്ങള്‍ അവസാനിപ്പിക്കാനാകും ശ്രമിക്കുക.

ഐഎസ്എലില്‍ ഇതിന് മുമ്പ് ഒരിക്കലും വാക്കൗട്ട് നടന്നിട്ടില്ല. നിയമവസങ്ങളും മറ്റും സംഘാടകര്‍ക്ക് അനുകൂലമായതിനാല്‍, പെനാല്‍റ്റികള്‍ സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് നിര്‍ബന്ധിതരാകും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക സമിതിയാണ് ഉപരോധങ്ങള്‍ നിശ്ചയിക്കുന്നത്.

മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പ്രതികരിച്ചത്. ‘അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിര്‍ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാന്‍ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.’

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്‍) ഉണ്ടായിരുന്നെങ്കില്‍ ഈ തീരുമാനം പിന്‍വലിക്കുമായിരുന്നു- ദേശീയ തലത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള റഫറി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍