എനിക്ക് സൗദി ലീഗിലേക്ക് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല, അതിനാൽ ഞാൻ ഒരു പ്രവർത്തി ചെയ്തു: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

2022 ഇൽ ഫിഫ ലോകകപ്പ് നേടിയ ശേഷം അർജന്റീനൻ ടീമിലുള്ള എല്ലാ താരങ്ങൾക്കും വൻ ഓഫാറുകളാണ് മറ്റു ക്ലബുകളിൽ നിന്നും ലഭിച്ചത്. സൗദി ക്ലബിൽ നിന്നു ലഭിച്ച വൻ ഓഫാറിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് എയ്ഞ്ചൽ ഡി മരിയ.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” എനിക്ക് അറേബ്യയിൽ നിന്ന് ഒരു ഓഫർ ലഭിച്ചു, ഞാൻ ഇല്ല എന്ന് പറഞ്ഞു. അതേ ക്ലബ്ബിൽ നിന്ന് ഇരട്ടിയിലധികം ഓഫർ വന്നു. ഞാൻ വീണ്ടും പറഞ്ഞു. അപ്പോഴാണ് എൻ്റെ സുഹൃത്ത് എന്നോട് പറഞ്ഞത്, നിനക്ക് അവിടെ കളിയ്ക്കാൻ താല്പര്യമില്ല എന്ന് അവർക്ക് അറിയാമോ എന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു അവരോട് കൂടുതൽ തുക പറയാം എന്നിട്ട് അവർ പിന്മാറും എന്ന്”

എയ്ഞ്ചൽ ഡി മരിയ തുടർന്നു:

” എന്റെ ഭാര്യ എന്നോട് പറഞ്ഞു അവർ ഇത്രയും രൂപ നിങ്ങൾക്ക് തരുമെന്ന് തോന്നുന്നുണ്ടോ മണ്ടാ? ഞാൻ വൻ തുക അവരോട് പറഞ്ഞു. പറ്റില്ല എന്ന് പറയും എന്ന വിചാരിച്ച എനിക്ക് തെറ്റ് പറ്റി. അവർ ഞാൻ പറഞ്ഞ ആ തുകയ്ക്ക് സമ്മതം അറിയിച്ചു. പക്ഷെ ഞാൻ അവിടേക്ക് പോയില്ല” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം