എനിക്ക് സൗദി ലീഗിലേക്ക് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല, അതിനാൽ ഞാൻ ഒരു പ്രവർത്തി ചെയ്തു: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

2022 ഇൽ ഫിഫ ലോകകപ്പ് നേടിയ ശേഷം അർജന്റീനൻ ടീമിലുള്ള എല്ലാ താരങ്ങൾക്കും വൻ ഓഫാറുകളാണ് മറ്റു ക്ലബുകളിൽ നിന്നും ലഭിച്ചത്. സൗദി ക്ലബിൽ നിന്നു ലഭിച്ച വൻ ഓഫാറിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് എയ്ഞ്ചൽ ഡി മരിയ.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” എനിക്ക് അറേബ്യയിൽ നിന്ന് ഒരു ഓഫർ ലഭിച്ചു, ഞാൻ ഇല്ല എന്ന് പറഞ്ഞു. അതേ ക്ലബ്ബിൽ നിന്ന് ഇരട്ടിയിലധികം ഓഫർ വന്നു. ഞാൻ വീണ്ടും പറഞ്ഞു. അപ്പോഴാണ് എൻ്റെ സുഹൃത്ത് എന്നോട് പറഞ്ഞത്, നിനക്ക് അവിടെ കളിയ്ക്കാൻ താല്പര്യമില്ല എന്ന് അവർക്ക് അറിയാമോ എന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു അവരോട് കൂടുതൽ തുക പറയാം എന്നിട്ട് അവർ പിന്മാറും എന്ന്”

എയ്ഞ്ചൽ ഡി മരിയ തുടർന്നു:

” എന്റെ ഭാര്യ എന്നോട് പറഞ്ഞു അവർ ഇത്രയും രൂപ നിങ്ങൾക്ക് തരുമെന്ന് തോന്നുന്നുണ്ടോ മണ്ടാ? ഞാൻ വൻ തുക അവരോട് പറഞ്ഞു. പറ്റില്ല എന്ന് പറയും എന്ന വിചാരിച്ച എനിക്ക് തെറ്റ് പറ്റി. അവർ ഞാൻ പറഞ്ഞ ആ തുകയ്ക്ക് സമ്മതം അറിയിച്ചു. പക്ഷെ ഞാൻ അവിടേക്ക് പോയില്ല” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക