എനിക്ക് മെസിയുടെ ടീമിൽ പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇറ്റാലിയൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ അദ്ദേഹം ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കി ഇല്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി മെസി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ സഞ്ചരിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്.

ഇറ്റലിയുടെയും ക്ലബ് ലെവലിൽ യുവന്റസിന്റെയും ഏറ്റവും മികച്ച ഗോൾ കീപ്പറാണ് ജിയാൻലൂയിജി ബുഫൺ. 1995 മുതൽ 2023 വരെ അദ്ദേഹം കളിക്കളത്തിൽ കാവലായി നിന്നിരുന്നു. 2021 ഇൽ വെച്ച് ബാഴ്‌സിലോണ അദ്ദേഹത്തെ സെക്കന്റ് ചോയ്സ് ഗോൾ കീപ്പറായി ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ താരം അത് നിരസിച്ച് തന്റെ ആദ്യ ക്ലബായ പാർമയിലേക്ക് തന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു. അതിനെ കുറിച്ച് ബുഫൺ പറഞ്ഞു.

ജിയാൻലൂയിജി ബുഫൺ പറയുന്നത് ഇങ്ങനെ:

” ബാഴ്സലോണയിൽ നിന്നും എനിക്ക് ഓഫർ ലഭിച്ചിരുന്നു. സെക്കൻഡ് ഗോൾകീപ്പറായി കൊണ്ടായിരുന്നു അവർ എന്നെ വിളിച്ചിരുന്നത്. മെസിക്കൊപ്പം കളിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ നേരത്തെ റൊണാൾഡോപ്പം കളിച്ചിട്ടുള്ളത് താരമാണ്. പക്ഷേ ബാഴ്സയുടെ ഓഫർ ഞാൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു, കാരണം എന്റെ പഴയ ക്ലബ്ബിലേക്ക് പോകാനാണ് എന്റെ മനസ്സ് എന്നോട് പറഞ്ഞത് ” ജിയാൻലൂയിജി ബുഫൺ പറഞ്ഞു.

അതേസമയം തന്റെ സഹതാരമായിരുന്ന റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

“എനിക്ക് റൊണാൾഡോയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. വളരെയധികം ആത്മവിശ്വാസമുള്ള താരമാണ് അദ്ദേഹം. പ്രതിഭകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. നല്ല കരുത്തുറ്റ താരമാണ് അദ്ദേഹം. ഒരുപാട് പ്രതിസന്ധികളെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിതാവിന്റെ അഭാവത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ വഴികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് ” ജിയാൻലൂയിജി ബുഫൺ പറഞ്ഞു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്