ജർമൻ ഇതിഹാസ മാനേജർ യർഗൻ ക്ലോപ്പ് ലോക ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

ലിവർപൂളിൽ നിന്ന് വിട്ടു പോന്നതിന് ശേഷം ഫുട്ബോളിലേക്കുള്ള തൻ്റെ ആദ്യ തിരിച്ചുവരവിൽ യർഗൻ ക്ലോപ്പ്. റെഡ് ബുള്ളിലെ പുതിയ ഗ്ലോബൽ സോക്കർ ഹെഡ് ആയി ക്ലോപ്പ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൈ ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുട്ബോൾ ഫിലോസഫിയിലും ട്രാൻസ്ഫർ കാര്യങ്ങളും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ എല്ലാ റെഡ് ബുൾ ടീമുകളെയും ഉപദേശിക്കുന്നതിൽ 57 കാരനായ അദ്ദേഹം ജനുവരി തുടക്കത്തിൽ ജോലി ആരംഭിക്കും.

ഭാവിയിൽ ജർമ്മൻ ദേശീയ ടീമിൻ്റെ ചുമതല ഏറ്റെടുക്കാൻ അനുവദിക്കുന്നതിനായി ക്ലോപ്പ് തൻ്റെ കരാറിൽ ഒരു എക്സിറ്റ് ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. 2026 ലെ ലോകകപ്പ് വരെ ജർമ്മനി മാനേജരായി തുടരുന്ന കരാറിൽ ജൂലിയൻ നാഗ്ൽസ്മാൻ ഈ വർഷം ആദ്യം ഒപ്പുവച്ചു. എന്നാൽ ക്ലോപ്പിനെ ഒരു സാധ്യതയുള്ള പിൻഗാമിയായാണ് ജർമൻ നാഷണൽ ടീം പ്രതിനിധികൾ കാണുന്നത്.

തൻ്റെ പുതിയ റോളിൽ, മുൻ ലിവർപൂൾ ബോസ് RB ലെയിപ്‌സിഗ്, RB സാൽസ്‌ബർഗ്, ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവരുടെ ഉത്തരവാദിത്തം വഹിക്കും. അതായത് അദ്ദേഹം വീണ്ടും പരിചിതമായ മുഖവുമായി പ്രവർത്തിക്കും എന്നർത്ഥം.

ലിവർപൂളിൽ ക്ലോപ്പിൻ്റെ അസിസ്റ്റൻ്റായിരുന്ന പെപ് ലിൻഡേഴ്‌സ്, മാനേജ്‌മെൻ്റിലെ തൻ്റെ ആദ്യ ജോലിയിൽ സീസണിൻ്റെ തുടക്കം മുതൽ സാൽസ്‌ബർഗിൻ്റെ ചുമതലയിലാണ്. “കളിക്ക് ശേഷം ഞാൻ അദ്ദേഹത്തിന് സന്ദേശമയക്കുന്നു. അദ്ദേഹത്തിൻ്റെ സ്വാധീനം ടീമിൽ കാണാൻ കഴിയുന്നത് വളരെ സന്തോഷകരമാണ്.” സീസണിൻ്റെ തുടക്കത്തിൽ ക്ളോപ്പ് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ