'ഓരോ കളിക്കും പത്ത് ഡാന്‍സുകള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്'; വെളിപ്പെടുത്തി ബ്രസീല്‍ താരം

ആറാം ലോകകിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തിയിരിക്കുന്ന കാനറികള്‍ വ്യാഴാഴ്ച സെര്‍ബിയക്കെതിരെ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങും. ഗോള്‍ നേട്ടങ്ങളുടെ വര്‍ണം ഇരട്ടിപ്പിക്കാന്‍ നിരവധി ഡാന്‍സ് സ്റ്റെപ്പുകളുമായാണ് നെയ്മറിന്റെയും സംഘത്തിന്റെയും വരവ്. ബ്രസീല്‍ താരം റഫിഞ്ഞയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സത്യം പറഞ്ഞാല്‍ 10ാം ഗോള്‍ നേടിയാല്‍ പോലും ചെയ്യാവുന്ന ഡാന്‍സുകള്‍ ഞങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. ഓരോ കളിക്കും പത്ത് ഡാന്‍സുകള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്. ആദ്യത്തേതിന് ഒരെണ്ണം, രണ്ടാമത്തേതിന് ഒരെണ്ണം, മൂന്നാമത്തേതിന് ഒരെണ്ണം. 10ല്‍ കൂടുതല്‍ നേടിയാല്‍ ഞങ്ങള്‍ പ്രചോദനം ആരംഭിക്കും- റഫിഞ്ഞ പറഞ്ഞു.

തനിക്കും മറ്റ് ടീമംഗങ്ങള്‍ക്കും സ്വാഭാവികമായി ഗോളുകള്‍ നേടാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് റിച്ചാര്‍ലിസണ്‍ പറഞ്ഞു. ബ്രസീല്‍ ദേശീയ ടീമിന്റെ ഒമ്പതാം നമ്പര്‍ ജേഴ്സി നിങ്ങള്‍ അണിയുന്നതോടെ, നിങ്ങള്‍ക്ക് കൂടുതല്‍ ഗോളുകള്‍ നേടേണ്ടതായി വരും. ഈ ടീമംഗങ്ങളോടൊപ്പം കൂടുതല്‍ ഗോളുകള്‍ നേടാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്- റിച്ചാര്‍ലിസണ്‍ പറഞ്ഞു.

ലോകകപ്പിന് ഖത്തറില്‍ തുടക്കമായതോടെ ബ്രസീലിയന്‍ ജനതയും ആഘോഷതിമിര്‍പ്പിലാണ്. കാനറികള്‍ക്ക് ആശംസകളുമായി തെരുവുകളും നഗരങ്ങളും അണിഞ്ഞെരുങ്ങിയിരിക്കുകയാണ്. പ്രായഭേദമന്യേ ബ്രസീല്‍ ജനത മുഴുവന്‍ ഫുട്‌ബോള്‍ ആവേശവുമായി തെരുവുകളിലേക്കിറങ്ങിയിരിക്കുകയാണ്.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം