മെസിയോട് കാലം അനീതി ആവര്‍ത്തിക്കുന്നു, വീണ്ടും സങ്കടക്കണ്ണീര്‍

കാലം മെസിയോട് അനീതി ആവര്‍ത്തിച്ചു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബദ്ധവൈരികളായ ബ്രസീലിനോട് തോറ്റ് അര്‍ജന്റീന പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ ജയം.

ഇതോടെ കിരീട വരള്‍ച്ച നേരിടുന്ന അര്‍ജന്റീനയുടേയും നായകന്‍ ലയണല്‍ മെസിയുടേയും കാത്തിരിപ്പ് ഇനിയും തുടരും.

ബ്രസീലിനായി ജെസൂസും റോബര്‍ട്ടോ ഫിര്‍നോയുമാണ് ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ രണ്ട് ഉറച്ച ഗോളുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ 19ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് മേല്‍ ജെസൂസിലൂടെ ബ്രസീലിന്റെ ആദ്യ തിരിച്ചടി ലഭിച്ചത്. അര്‍ജന്റീനന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു ജീസസിന്റെ ആ ഗോള്‍. വലത് ഭാഗത്ത് നിന്ന് ഫിര്‍മിനോ നല്‍കിയ പാസ് ജെസൂസ് ഗോള്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇതോടെ ഉണര്‍ന്ന് കളിച്ച അര്‍ജന്റീനയ്ക്കായി ഗോള്‍ മാത്രം വിട്ടുനിന്നു. രണ്ടാം പകുതിയിലാണ് ബ്രസീല്‍ വിജയമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. ഇത്തവണ ജെസൂസിന്റെ പാസില്‍ നിന്ന് ഫിര്‍മിനോയാണ് ഗോള്‍ നേടിയത്. ഫൈനലില്‍ പെറു-ചലി മത്സര വിജയികളാണ് ബ്രസീലിന്റെ എതിരാളി.

Latest Stories

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്