'ഞങ്ങൾ കാണിച്ചത് മണ്ടത്തരം'; മാഞ്ചസ്റ്റർ പരിശീലകൻ പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

മികച്ച ടീം ആയിട്ടും ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ബ്രൈറ്റനുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബ്രൈറ്റൻ തന്നെ ആയിരുന്നു. പല താരങ്ങളെയും മാർക്ക് ചെയ്യാൻ മാഞ്ചസ്റ്റർ താരങ്ങൾ സാധിക്കാത്തത് കൊണ്ടാണ് അവർ പരാജയപ്പെട്ടത്. മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക്ക് ടെൻഹാഗ് സംസാരിച്ചു.

എറിക്ക് ടെൻഹാഗ് പറയുന്നത് ഇങ്ങനെ:

“അഡിൻഗ്രയുടെ ക്രോസ് തടയാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതുതന്നെ വലിയ ഒരു മിസ്റ്റേക്ക് ആയിരുന്നു. കൂടാതെ പെഡ്രോയെ മാർക്ക് ചെയ്തില്ല. ഒന്നിലധികം അബദ്ധങ്ങൾ വരുത്തി വെച്ചതുകൊണ്ടാണ് ഞങ്ങൾക്ക് ആ ഗോൾ വഴങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാന സമയത്ത് ഗോൾവഴങ്ങി പരാജയപ്പെടേണ്ടി വരിക എന്നുള്ളത് വളരെ നിരാശാജനകമായ കാര്യമാണ്. കമ്മ്യൂണിറ്റി ഷീൽഡിലും ഇതിന് സമാനമായത് തന്നെയാണ് സംഭവിച്ചത്. കിരീടം നേടണമെങ്കിൽ ഇത്തരം മത്സരങ്ങളിൽ നിന്ന് നിർബന്ധമായും പോയിന്റുകൾ കളക്ട് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ വിജയത്തിന്റെ തൊട്ടരികിലായിരുന്നു. അവിടെ നിന്നാണ് ഞങ്ങൾ പരാജയപ്പെട്ടത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല ” എറിക്ക് ടെൻഹാഗ് പറഞ്ഞു.

2022നു ശേഷം സ്റ്റോപ്പേജ് ടൈമിൽ ഗോളുകൾ വഴങ്ങിക്കൊണ്ട് ഏറ്റവും കൂടുതൽ തവണ പ്രീമിയർ ലീഗിൽ തോൽവി ഏറ്റുവാങ്ങിയ ക്ലബ് എന്ന പേര് കിട്ടിയത് മാഞ്ചെസ്റ്റർ യൂണൈറ്റഡിനാണ്. ഇന്നത്തെ മത്സരത്തിലെ തോൽവി മാഞ്ചസ്‌റ്ററിനെ സംബന്ധിച്ചടുത്തോളം വളരെ നിരാശ നൽകുന്നതാണ്. അടുത്ത മത്സരത്തിൽ കരുത്തരായ ലിവർപൂളാണ് ഇവരുടെ എതിരാളികൾ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ മാഞ്ചസ്റ്ററിന്‌ ദോഷം ചെയ്യും.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്