'ഇവന്മാരെ കൊണ്ട് ശല്യം ആയല്ലോ'; അർജന്റീനയുടെ ക്യാമ്പിൽ മോഷണം; ക്ഷുഭിതനായി പരിശീലകൻ ഹാവിയർ മഷറാനോ

ഒളിമ്പിക്സിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങി അർജന്റീന. വിവാദങ്ങളിലൂടെ ആയിരുന്നു മൊറോക്കോ കളി വിജയിച്ചത്. അർജൻ്റീനയുടെ ക്രിസ്റ്റ്യൻ മെദീന 2-2ന് സമനിലയിൽ അർജന്റീനയെ എത്തിച്ചെങ്കിലും മൊറോക്കൻ പിന്തുണക്കാർ പിച്ച് തകർത്തതിനെത്തുടർന്ന് മൈതാനത്ത് അരാജകത്വം ഉടലെടുത്തു. ആരാധകർ അർജന്റീനൻ താരങ്ങളെ ആക്രമിക്കുകയും ചെയ്യ്തു. ഇതേ തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇടപെട്ട് മത്സരം നിർത്തി വെച്ചു. മൽസരത്തിനെതിരെ പരിശീലകൻ ഹാവിയർ മഷറാനോ ഫിഫയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ താരം ഇപ്പോൾ മറ്റൊരു കാര്യം കൂടെ പറയുകയുണ്ടായി.

ഹാവിയർ മഷറാനോ പറഞ്ഞത് ഇങ്ങനെ:

” ഇന്നലെ മൊറോക്കൻ ആരാധകർ ഞങ്ങളുടെ ട്രെയിനിംഗ് ക്യാമ്പുകളിൽ അതിക്രമിച്ച് കയറിയിരുന്നു. ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്യ്തു. തിയാഗോ അൽമേഡയുടെ വാച്ചും മോതിരവും അങ്ങനെ പല സാധനങ്ങളും ട്രൈനിങ്ങിന്റെ ഇടയിൽ വെച്ച് അവർ എടുത്തോണ്ട് പോയി. ട്രൈനിങ്ങിനു ശേഷം ഞങ്ങൾ ഒന്നും തന്നെ പറയാൻ ആഗ്രഹിച്ചിരുന്നില്ല” ഇതാണ് ഹാവിയർ മഷറാനോ പറഞ്ഞത്.

ഫ്രാൻസിൽ അർജന്റീനൻ താരങ്ങൾ സുരക്ഷിതരല്ല എന്നാണ് ഹാവിയർ മഷറാനോ അവകാശപ്പെടുന്നത്. അർജന്റീന സമനില ഗോൾ നേടിയപ്പോൾ മൊറോക്കൻ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു. തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇടപെട്ട് ആരാധകരെ മാറ്റി നിർത്തിയിരുന്നു. മത്സരത്തിൽ ഉടനീളം ആരാധകരുടെ ഇടപെടലും അക്രമങ്ങളും ഉണ്ടായിരുന്നു. പാരിസിൽ അർജന്റീനൻ താരങ്ങൾക്ക് എതിരെ ഇനിയും ആരാധകരുടെ അക്രമങ്ങൾ ഉണ്ടായേക്കാം. എന്തായാലും ഫിഫയുടെ അന്വേഷണം ഉടൻ ഉണ്ടാകും എന്നതും ഉറപ്പാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ