'ഇവന്മാരെ കൊണ്ട് ശല്യം ആയല്ലോ'; അർജന്റീനയുടെ ക്യാമ്പിൽ മോഷണം; ക്ഷുഭിതനായി പരിശീലകൻ ഹാവിയർ മഷറാനോ

ഒളിമ്പിക്സിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങി അർജന്റീന. വിവാദങ്ങളിലൂടെ ആയിരുന്നു മൊറോക്കോ കളി വിജയിച്ചത്. അർജൻ്റീനയുടെ ക്രിസ്റ്റ്യൻ മെദീന 2-2ന് സമനിലയിൽ അർജന്റീനയെ എത്തിച്ചെങ്കിലും മൊറോക്കൻ പിന്തുണക്കാർ പിച്ച് തകർത്തതിനെത്തുടർന്ന് മൈതാനത്ത് അരാജകത്വം ഉടലെടുത്തു. ആരാധകർ അർജന്റീനൻ താരങ്ങളെ ആക്രമിക്കുകയും ചെയ്യ്തു. ഇതേ തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇടപെട്ട് മത്സരം നിർത്തി വെച്ചു. മൽസരത്തിനെതിരെ പരിശീലകൻ ഹാവിയർ മഷറാനോ ഫിഫയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ താരം ഇപ്പോൾ മറ്റൊരു കാര്യം കൂടെ പറയുകയുണ്ടായി.

ഹാവിയർ മഷറാനോ പറഞ്ഞത് ഇങ്ങനെ:

” ഇന്നലെ മൊറോക്കൻ ആരാധകർ ഞങ്ങളുടെ ട്രെയിനിംഗ് ക്യാമ്പുകളിൽ അതിക്രമിച്ച് കയറിയിരുന്നു. ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്യ്തു. തിയാഗോ അൽമേഡയുടെ വാച്ചും മോതിരവും അങ്ങനെ പല സാധനങ്ങളും ട്രൈനിങ്ങിന്റെ ഇടയിൽ വെച്ച് അവർ എടുത്തോണ്ട് പോയി. ട്രൈനിങ്ങിനു ശേഷം ഞങ്ങൾ ഒന്നും തന്നെ പറയാൻ ആഗ്രഹിച്ചിരുന്നില്ല” ഇതാണ് ഹാവിയർ മഷറാനോ പറഞ്ഞത്.

ഫ്രാൻസിൽ അർജന്റീനൻ താരങ്ങൾ സുരക്ഷിതരല്ല എന്നാണ് ഹാവിയർ മഷറാനോ അവകാശപ്പെടുന്നത്. അർജന്റീന സമനില ഗോൾ നേടിയപ്പോൾ മൊറോക്കൻ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു. തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇടപെട്ട് ആരാധകരെ മാറ്റി നിർത്തിയിരുന്നു. മത്സരത്തിൽ ഉടനീളം ആരാധകരുടെ ഇടപെടലും അക്രമങ്ങളും ഉണ്ടായിരുന്നു. പാരിസിൽ അർജന്റീനൻ താരങ്ങൾക്ക് എതിരെ ഇനിയും ആരാധകരുടെ അക്രമങ്ങൾ ഉണ്ടായേക്കാം. എന്തായാലും ഫിഫയുടെ അന്വേഷണം ഉടൻ ഉണ്ടാകും എന്നതും ഉറപ്പാണ്.

Latest Stories

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ