"എനിക്ക് ഒരു സന്ദേശം നൽകണമായിരുന്നു": വിവാഹമോചന ദിനത്തിൽ 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' ടീ-ഷർട്ട് ധരിച്ചതിന്റെ കാരണം വെളിപ്പെടുത്തി ചഹൽ

ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍. ചാറ്റ് വിത്ത് രാജ് ഷമാനി എന്ന പോഡ്കാസ്റ്റിനിടെയാണ് ചഹല്‍ വെല്ലുവിളി നിറഞ്ഞ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹമോചന ദിവസം, കോടതിയിലെത്തിയ ചാഹല്‍ ധരിച്ച ടീഷര്‍ട്ടിലെ ‘ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി’ എന്ന വാചകം ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ഇത് ധനശ്രീക്കുള്ള സന്ദേശമാണെന്ന് അന്നുതന്നെ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് ചഹല്‍ തന്നെ വ്യക്തമാക്കി.

”എനിക്ക് എന്തെങ്കിലും നാടകം കളിക്കാന്‍ താത്പര്യമില്ലായിരുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ ടീഷര്‍ട്ടിലൂടെ പറഞ്ഞു. മറുവശത്തു നിന്ന് ഒരു കാര്യം സംഭവിച്ചു. ആദ്യം പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു കാര്യം സംഭവിച്ചു. അതോടെ ആരെയും ഒന്നും കാര്യമാക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ആരെയും അധിക്ഷേപിച്ചില്ല, എന്റെ സന്ദേശം അറിയിക്കുക മാത്രമായിരുന്നു ഉദ്ദേശം,” ചഹല്‍ പറഞ്ഞു.

പണത്തിനോ സമ്മാനങ്ങള്‍ക്കോ മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തികമായി സ്വതന്ത്രനായ ഒരാളെ സൂചിപ്പിക്കാനാണ് ‘ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി’ എന്ന വാചകം ഉപയോഗിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ചഹല്‍ ധനശ്രീക്ക് നല്‍കേണ്ട ജീവനാംശ തുകയെക്കുറിച്ച് അപ്പോള്‍ വലിയ ചര്‍ച്ചയുണ്ടായിരുന്നു. ഇതാണ് ചഹല്‍ ലക്ഷ്യമിട്ടതെന്നായിരുന്നു അന്നത്തെ ചർച്ച.

ധനശ്രീ 60 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു, എന്നാൽ അവരുടെ കുടുംബം അത് നിഷേധിച്ചു. 4.75 കോടി രൂപയാണ് ചഹല്‍ ധനശ്രീക്ക് ജീവനാംശമായി നല്‍കേണ്ടത്. ഇതില്‍ 2.37 കോടി നേരത്തെ തന്നെ നല്‍കിയിരുന്നു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്