നീയൊക്കെ എന്നെ ടീമിൽ നിന്ന് ഒഴിവാകും അല്ലേടാ, ജയ് ഷാക്കും അജിത് അഗാർകർക്കും എതിരെ ഒളിയമ്പെയ്ത് ഇന്ത്യൻ താരം; നടത്തിയിരിക്കുന്നത് വമ്പൻ വെളിപ്പടുത്തൽ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ സെൻട്രൽ കോൺട്രാക്ട് വന്നപ്പോൾ തന്നെ ഒഴിവാക്കിയതിന് എതിരെ ശ്രേയസ് അയ്യർ ഒടുവിൽ മൗനം വെടിഞ്ഞു. സെക്രട്ടറിയും ചീഫ് സെലക്ടറുമായ ജയ് ഷായും അജിത് അഗാർക്കറുമാണ് ഈ കാര്യത്തിൽ തീരുമാനമെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം അയ്യർ രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാൻ വിസമ്മതിക്കുകയും പകരം മുംബൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പ്രീ-സീസൺ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തെ ശിക്ഷിക്കാൻ ബിസിസിഐ തീരുമാനിക്കുകയും പുതിയ കരാർ നൽകുകയും ചെയ്തില്ല.

എന്നിരുന്നാലും, ആ സമയത്ത് നടുവ് വേദന കാരണം ബുദ്ധിമുട്ടിയ അയ്യർ ആ കാരണത്താലാണ് സെമിഫൈനൽ കളിക്കാതിരുന്നത്. രഞ്ജി ട്രോഫിയുടെ ഫൈനലിൽ കളത്തിൽ ഇറങ്ങിയ വലംകൈയ്യൻ ബാറ്റർ മുംബൈയെ മറ്റൊരു കിരീടത്തിലേക്ക് നയിക്കാൻ സഹായിച്ചു.

ശേഷം ഐപിഎൽ 2024-ൽ -കൊൽക്കത്തയെ അവരുടെ മൂന്നാം കിരീടത്തിലേക്ക് നയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ അയ്യർ തിളങ്ങി, 17-ാം സീസണിൻ്റെ ഫൈനലിൽ കൊൽക്കത്ത സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചു. ഇപ്പോഴിതാ വിഷയത്തിൽ ശ്രേയസ് പറയുന്നത് ഇങ്ങനെയാണ് “എനിക്ക് ഒരു മികച്ച ഏകദിന ലോകകപ്പ് ഉണ്ടായിരുന്നു. എൻ്റെ ശരീരത്തിൽ പ്രവർത്തിക്കാനും ചില മേഖലകളിൽ ശക്തി വർദ്ധിപ്പിക്കാനും ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചു.

“എന്നിരുന്നാലും, ആശയവിനിമയത്തിൻ്റെ അഭാവം കാരണം, ചില കാര്യങ്ങൾ എന്റെ വഴിക്ക് പോയില്ല. രഞ്ജി ട്രോഫിയും ഐപിഎല്ലും ഒരിക്കൽ ജയിച്ചുകഴിഞ്ഞാൽ അത് മുൻകാലങ്ങളിൽ സംഭവിച്ചതിന് ഉചിതമായ മറുപടിയായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. എന്തായാലും കാര്യങ്ങൾ എല്ലാം എന്റെ വഴിക്ക് തന്നെ പോയി. ഞങ്ങൾക്ക് ഭാവിയിലും ഒരുപാട് കിരീടങ്ങൾ നേടേണ്ടതായിട്ട് ഉണ്ട്.” താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

എന്തായാലും ലോകകപ്പിന് ശേഷം പുതിയ പരിശീലകനായി ഗംഭീർ എത്തിയാൽ അത് ശ്രേയസ് അയ്യർക്ക് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവിനും കളം ഒരുക്കും.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്