IPL 2025: വലിയ ചതിയാണ് അവന്‍ ഞങ്ങളോട് ചെയ്തത്, എത്ര പേരുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്, ആ താരം ഒരു ക്രിമിനലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയോടേറ്റ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. പഞ്ചാബിന്റെയും അവരുടെ ആരാധകരുടെയും കന്നി ഐപിഎല്‍ കിരീടം നേടാനുളള സ്വപ്‌നം തകര്‍ത്തതിനാണ് ശ്രേയസിനെ കുറ്റപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയത്. ഫൈനലിലെ നിര്‍ണായക സമയത്ത് അപകടകരമായ ഒരു ഷോട്ടിന് പോകാന്‍ തീരുമാനിച്ചത് ശ്രേയസ് ചെയ്ത എറ്റവും വലിയ മണ്ടത്തരമാണെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.

‘ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് തോറ്റതിന് പിന്നില്‍ ഒരേയൊരു കുറ്റവാളി മാത്രമേയുള്ളൂ, അത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ്. ടൂര്‍ണമെന്റിലുടനീളം പഞ്ചാബിനായി മികച്ച ക്രിക്കറ്റ് കളിച്ചിട്ടും, ഫൈനലില്‍ ശക്തമായ ഒരു ഫിനിഷര്‍ പോലും ടീമില്‍ ഇല്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞിട്ടും, എന്തിനാണ് അവന്‍ ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാന്‍ ശ്രമിച്ചതെന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിക്കണം? ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?’ എന്ന് യോഗ്‌രാജ് സിങ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘അയ്യറുടെ അമിത ആത്മവിശ്വാസം പഞ്ചാബിനെ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നും യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടു. ‘അത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കന്നി കിരീടം സമ്മാനിച്ചു, ഒരു കളിക്കാരന്‍ താന്‍ കളിയേക്കാള്‍ വലുതാണെന്ന് കരുതുമ്പോഴാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്. ആരും ക്രിക്കറ്റിനേക്കാള്‍ വലുതല്ല. ഒരു കളിക്കാരന്‍ താന്‍ വലിയ കാര്യമാണെന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്’.

‘ഇന്ത്യയ്ക്ക് രണ്ട് മികച്ച ഫിനിഷര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്‌. എം.എസ്. ധോണിയും യുവരാജ് സിംഗും. തോറ്റ സാഹചര്യങ്ങളില്‍ പോലും അവര്‍ക്ക് സ്വന്തമായി മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. വലിയ മത്സരങ്ങളില്‍ അവര്‍ ഒരിക്കലും അശ്രദ്ധമായ തെറ്റുകള്‍ വരുത്തിയിട്ടില്ല’, യോഗ് രാജ് സിങ് പറഞ്ഞു.

Latest Stories

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''

ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

വേടന്റെ പാട്ട് സിലബസിലുണ്ടാകും, കാലിക്കറ്റ് സർവകലാശാല മുന്നോട്ട് തന്നെ; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയുണ്ടാകില്ല

'പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'; പത്തനംതിട്ട അനാഥാലയത്തിലെ പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്ത് പൊലീസ്

'ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് വൈദ്യുതി സൗജന്യം, ദരിദ്രരായ കുടുംബങ്ങൾക്ക് സൗജന്യ സോളാർ പ്ലാന്റുകൾ'; ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി നിതീഷ് കുമാർ

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത് പൈലറ്റുമാരുടെ ഇടപെടല്‍ ഇല്ലാതെ?; എയര്‍ ഇന്ത്യ വിമാനത്തിന് അപകടത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും സാങ്കേതിക തകരാര്‍; ഡല്‍ഹി- അഹമ്മദാബാദ് യാത്രയില്‍ പൈലറ്റ് പരാതിപ്പെട്ടിരുന്നു