IPL 2025: വലിയ ചതിയാണ് അവന്‍ ഞങ്ങളോട് ചെയ്തത്, എത്ര പേരുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്, ആ താരം ഒരു ക്രിമിനലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയോടേറ്റ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. പഞ്ചാബിന്റെയും അവരുടെ ആരാധകരുടെയും കന്നി ഐപിഎല്‍ കിരീടം നേടാനുളള സ്വപ്‌നം തകര്‍ത്തതിനാണ് ശ്രേയസിനെ കുറ്റപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയത്. ഫൈനലിലെ നിര്‍ണായക സമയത്ത് അപകടകരമായ ഒരു ഷോട്ടിന് പോകാന്‍ തീരുമാനിച്ചത് ശ്രേയസ് ചെയ്ത എറ്റവും വലിയ മണ്ടത്തരമാണെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.

‘ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് തോറ്റതിന് പിന്നില്‍ ഒരേയൊരു കുറ്റവാളി മാത്രമേയുള്ളൂ, അത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ്. ടൂര്‍ണമെന്റിലുടനീളം പഞ്ചാബിനായി മികച്ച ക്രിക്കറ്റ് കളിച്ചിട്ടും, ഫൈനലില്‍ ശക്തമായ ഒരു ഫിനിഷര്‍ പോലും ടീമില്‍ ഇല്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞിട്ടും, എന്തിനാണ് അവന്‍ ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാന്‍ ശ്രമിച്ചതെന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിക്കണം? ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?’ എന്ന് യോഗ്‌രാജ് സിങ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘അയ്യറുടെ അമിത ആത്മവിശ്വാസം പഞ്ചാബിനെ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നും യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടു. ‘അത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കന്നി കിരീടം സമ്മാനിച്ചു, ഒരു കളിക്കാരന്‍ താന്‍ കളിയേക്കാള്‍ വലുതാണെന്ന് കരുതുമ്പോഴാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്. ആരും ക്രിക്കറ്റിനേക്കാള്‍ വലുതല്ല. ഒരു കളിക്കാരന്‍ താന്‍ വലിയ കാര്യമാണെന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്’.

‘ഇന്ത്യയ്ക്ക് രണ്ട് മികച്ച ഫിനിഷര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്‌. എം.എസ്. ധോണിയും യുവരാജ് സിംഗും. തോറ്റ സാഹചര്യങ്ങളില്‍ പോലും അവര്‍ക്ക് സ്വന്തമായി മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. വലിയ മത്സരങ്ങളില്‍ അവര്‍ ഒരിക്കലും അശ്രദ്ധമായ തെറ്റുകള്‍ വരുത്തിയിട്ടില്ല’, യോഗ് രാജ് സിങ് പറഞ്ഞു.

Latest Stories

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്