യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചുവെന്ന ആരോപണവുമായി മുൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോ​ഗ്രാജ് സിങ്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ആ സമയത്ത് ക്രിക്കറ്റിൽ നിറഞ്ഞുനിന്ന ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ തുലച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “ബിസിസിഐയുടെ മുൻ സെലക്ടർമാർ ഏഴ് പേരുടെ കരിയറാണ് നശിപ്പിച്ചത്. രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ​ഗൗതം ​ഗംഭീർ എന്നിവരുടെ കരിയർ ബിസിസിഐ ഇല്ലാതാക്കിയെന്ന്” യോ​ഗ് രാജ് സിങ് ആരോപിച്ചു.

“2011ന് ശേഷം ഈ താരങ്ങളെ ബിസിസിഐ ക്രിക്കറ്റിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിനെ ബിസിസിഐ നശിപ്പിച്ചു. അതുകൊണ്ടാണ് ടീം ഇപ്പോഴും ബുദ്ധിമുട്ടുന്നത്”, യോ​ഗ്രാജ് സിങ് പറഞ്ഞു. എംഎസ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ ബിസിസിഐ ശ്രമിച്ചതിനെ കുറിച്ചും യോ​ഗ്രാജ് സിങ് വെളിപ്പെടുത്തി. “അഞ്ച് പരമ്പരകൾ ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യ തോറ്റിരുന്നു. ഇതിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ധോണിയെ പുറത്താക്കാൻ ബിസിസിഐ ശ്രമിച്ചു.

ധോണിക്ക് പകരം ബിസിസിഐ സെലക്ടർ ആയിരുന്ന മൊഹിന്ദർ അമർനാഥിനെ ക്യാപ്റ്റനാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ അത് ചെയ്യേണ്ട രീതി അങ്ങനെയായിരുന്നില്ല, യോ​ഗ്രാജ് സിങ് കൂട്ടിച്ചേർത്തു  2014 ൽ ടെസ്റ്റിൽ നിന്നും വിരമിക്കുന്നതുവരെ ധോണിയായിരുന്നു ആ ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. മറ്റ് ചെറിയ ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ ധോണി തുടർന്നു. 2017 ജനുവരി വരെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ബാറ്റൺ വിരാട് കോഹ്ലിക്ക് കൈമാറി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ