യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചുവെന്ന ആരോപണവുമായി മുൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോ​ഗ്രാജ് സിങ്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ആ സമയത്ത് ക്രിക്കറ്റിൽ നിറഞ്ഞുനിന്ന ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ തുലച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “ബിസിസിഐയുടെ മുൻ സെലക്ടർമാർ ഏഴ് പേരുടെ കരിയറാണ് നശിപ്പിച്ചത്. രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ​ഗൗതം ​ഗംഭീർ എന്നിവരുടെ കരിയർ ബിസിസിഐ ഇല്ലാതാക്കിയെന്ന്” യോ​ഗ് രാജ് സിങ് ആരോപിച്ചു.

“2011ന് ശേഷം ഈ താരങ്ങളെ ബിസിസിഐ ക്രിക്കറ്റിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിനെ ബിസിസിഐ നശിപ്പിച്ചു. അതുകൊണ്ടാണ് ടീം ഇപ്പോഴും ബുദ്ധിമുട്ടുന്നത്”, യോ​ഗ്രാജ് സിങ് പറഞ്ഞു. എംഎസ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ ബിസിസിഐ ശ്രമിച്ചതിനെ കുറിച്ചും യോ​ഗ്രാജ് സിങ് വെളിപ്പെടുത്തി. “അഞ്ച് പരമ്പരകൾ ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യ തോറ്റിരുന്നു. ഇതിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ധോണിയെ പുറത്താക്കാൻ ബിസിസിഐ ശ്രമിച്ചു.

ധോണിക്ക് പകരം ബിസിസിഐ സെലക്ടർ ആയിരുന്ന മൊഹിന്ദർ അമർനാഥിനെ ക്യാപ്റ്റനാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ അത് ചെയ്യേണ്ട രീതി അങ്ങനെയായിരുന്നില്ല, യോ​ഗ്രാജ് സിങ് കൂട്ടിച്ചേർത്തു  2014 ൽ ടെസ്റ്റിൽ നിന്നും വിരമിക്കുന്നതുവരെ ധോണിയായിരുന്നു ആ ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. മറ്റ് ചെറിയ ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ ധോണി തുടർന്നു. 2017 ജനുവരി വരെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ബാറ്റൺ വിരാട് കോഹ്ലിക്ക് കൈമാറി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”