യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചുവെന്ന ആരോപണവുമായി മുൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോ​ഗ്രാജ് സിങ്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ആ സമയത്ത് ക്രിക്കറ്റിൽ നിറഞ്ഞുനിന്ന ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ തുലച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “ബിസിസിഐയുടെ മുൻ സെലക്ടർമാർ ഏഴ് പേരുടെ കരിയറാണ് നശിപ്പിച്ചത്. രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ​ഗൗതം ​ഗംഭീർ എന്നിവരുടെ കരിയർ ബിസിസിഐ ഇല്ലാതാക്കിയെന്ന്” യോ​ഗ് രാജ് സിങ് ആരോപിച്ചു.

“2011ന് ശേഷം ഈ താരങ്ങളെ ബിസിസിഐ ക്രിക്കറ്റിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിനെ ബിസിസിഐ നശിപ്പിച്ചു. അതുകൊണ്ടാണ് ടീം ഇപ്പോഴും ബുദ്ധിമുട്ടുന്നത്”, യോ​ഗ്രാജ് സിങ് പറഞ്ഞു. എംഎസ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ ബിസിസിഐ ശ്രമിച്ചതിനെ കുറിച്ചും യോ​ഗ്രാജ് സിങ് വെളിപ്പെടുത്തി. “അഞ്ച് പരമ്പരകൾ ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യ തോറ്റിരുന്നു. ഇതിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ധോണിയെ പുറത്താക്കാൻ ബിസിസിഐ ശ്രമിച്ചു.

ധോണിക്ക് പകരം ബിസിസിഐ സെലക്ടർ ആയിരുന്ന മൊഹിന്ദർ അമർനാഥിനെ ക്യാപ്റ്റനാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ അത് ചെയ്യേണ്ട രീതി അങ്ങനെയായിരുന്നില്ല, യോ​ഗ്രാജ് സിങ് കൂട്ടിച്ചേർത്തു  2014 ൽ ടെസ്റ്റിൽ നിന്നും വിരമിക്കുന്നതുവരെ ധോണിയായിരുന്നു ആ ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. മറ്റ് ചെറിയ ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ ധോണി തുടർന്നു. 2017 ജനുവരി വരെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ബാറ്റൺ വിരാട് കോഹ്ലിക്ക് കൈമാറി.

Latest Stories

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്