യാഷ് ദയാലിനെ പുറത്തിരുത്തണം, പകരം അവനെ കളിപ്പിക്കണം; ടൈറ്റന്‍സിന് നിര്‍ദ്ദേശവുമായി ചോപ്ര

ഐപിഎല്ലില്‍ മൊഹാലിയില്‍ ഇന്നു നടക്കുന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ ടൈറ്റന്‍സ് മുന്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ്. യാഷ് ദയാലിനെ അവസാന അഞ്ച് പന്തുകളില്‍ തുടര്‍ച്ചയായി സിക്സറുകള്‍ പറത്തി റിങ്കു സിംഗാണ് കെകെആറിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ഇപ്പോഴിതാ പഞ്ചാബിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തില്‍ യാഷ് ദയാലിന് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. കഴിഞ്ഞ മത്സരത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ദയാല്‍ സമയമെടുക്കുമെന്നാണ് ഇതിന് കാരണമായി ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. പകരം ശിവം മാവിയെ ടൈറ്റന്‍സ് കളിപ്പിക്കണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

ബാക്കിയുള്ള ബോളിംഗ് ഓപ്ഷനുകള്‍ നല്ലതാണ്. അവര്‍ക്ക് അല്‍സാരി ജോസഫും ജോഷ്വ ലിറ്റിലും ഉണ്ട്. മുഹമ്മദ് ഷമിയും നന്നായി പന്തെറിയുന്നു. ഈ ടീമിന്റെ ബോളിംഗ് തികച്ചും ശക്തവും ആരോഗ്യകരവുമാണ്. അവര്‍ക്ക് ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്- ചോപ്ര കൂട്ടിച്ചേര്‍ത്തു.

സീം- ബോളിംഗ് കരുത്ത് കൂടാതെ, ടൈറ്റന്‍സിന് റാഷിദ് ഖാന്റെ രൂപത്തില്‍ ഒരു ശക്തനായ സ്പിന്നര്‍ ഉണ്ട്. മാവി ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് ദയാലിന് പകരം ദര്‍ശന്‍ നല്‍കണ്ടെ, പ്രദീപ് സാങ്വാന്‍, മോഹിത് ശര്‍മ്മ എന്നിവരില്‍ ഒരാളെ കളിപ്പിക്കാം

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം