ആവേശം അവസാന ബോള്‍ വരെ, ഇന്ത്യ പൊരുതി തോറ്റു

വനിതാ ഏകദിന ലോക കപ്പില്‍ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കയോട് മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ വനിതകള്‍ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക അവസാന ബോളില്‍ മറികടന്നു.

80 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മിഗ്‌നോണ്‍ ഡു പ്രീസ് 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലിസെല്ലെ ലീ 6, ലാറ ഗുഡാല്‍ 49, സുനെ ലൂസ് 22, മരിസാന്‍ കാപ്പ് 32, ക്ലോ ട്രിയോണ്‍ 17 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ മിതാലി രാജ് അടക്കം മൂന്ന് ബാറ്റര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ സ്മൃതി മന്താന (71), ഷഫാലി വര്‍മ (53), ക്യാപ്റ്റന്‍ മിതാലി രാജ് (68) എന്നിവരാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. മന്താന 84 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 71 റണ്‍സെടുത്തത്. ഷഫാലി വര്‍മ 46 പന്തില്‍ എട്ടു ഫോറുകളോടെയാണ് 53 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 15 ഓവറില്‍ ഇരുവരും 91 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സെടുത്ത് പുറത്തായി. യാസ്തിക ഭാട്യ മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി ഔട്ടായി. 84 പന്തുകള്‍ നേരിട്ട മിതാലി എട്ടു ഫോറുകളോടെയാണ് 68 റണ്‍സെടുത്തത്. ഇതിനു മുന്‍പ് ഓസീസിനെതിരെയും മിതാലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ വിജയത്തോടെ ഏഴു പോയിന്റുമായി വെസ്റ്റിന്‍ഡീസ് സെമിയില്‍ ഇടമുറപ്പിച്ചു. ഇന്നത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ 100 റണ്‍സിനു തോല്‍പ്പിച്ച ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായും സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ 14 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെയും 11 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനക്കാരായും നേരത്തേതന്നെ സെമി ഉറപ്പാക്കിയിരുന്നു.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും