CSK UPDATES: അവന്മാർ മനസ്സിൽ കണ്ടപ്പോൾ അയാൾ മാനത്ത് കണ്ടു, ധോണിയുടെ ബ്രില്ലിയൻസ് അമ്മാതിരി ലെവലാണ്; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിയുടെ മികച്ച പ്രകടനത്തെ ശിവം ദുബെ പ്രശംസിച്ചു. വിജയത്തിനായി 167 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്, നല്ല തുടക്കം പോലും പിന്തുടർന്നെങ്കിലും പിന്നെ ടീം പ്രതിസന്ധിയിലായി.

മഞ്ഞപ്പട 15 ഓവറിൽ 111/5 എന്ന നിലയിൽ നിൽക്കുമ്പോൾ ധോണി ക്രീസിൽ ദുബൈക്ക് ഒപ്പം ചേർന്നു. ഇരുവരും ചേർന്നുള്ള 57 റൺ കൂട്ടുകെട്ട് ടീമിന്റെ വിജയത്തിൽ അതിനിർണായകമായ. ഇതിൽ എടുത്ത് പറയേണ്ടത് ധോണി മത്സരത്തെ റീഡ് ചെയ്ത രീതിയാണ്. ദുബൈ സമ്മർദത്തിൽ ആണെന്ന് മനസിലാക്കിയതിനാൽ വളരെ വേഗത്തിൽ സ്കോർ ചെയ്ത് സഹതാരത്തെ കൂളാക്കി.

ധോണി 11 പന്തിൽ നിന്ന് 26 റൺസുമായി പുറത്താകാതെ നിന്നു, ദുബെ 37 പന്തിൽ നിന്ന് 43* റൺസ് നേടി. മത്സരത്തിന് ശേഷം ആരാധകരുടെയും വിദഗ്ധരുടെയും ഇടയിൽ ചർച്ചകളിൽ ഭൂരിഭാഗവും രവി ബിഷ്‌ണോയിയെ അവസാന ഓവറിൽ എറിയാതിരുന്നതാണ് ലക്നൗ പരാജയ കാരണം എന്നുള്ളത് ആയിരുന്നു. ലെഗ് സ്പിന്നർ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് റൺസ് നേടിയെങ്കിലും എൽഎസ്ജി അവസാന ഓവറിൽ രവി ബിഷ്‌ണോയിയെ ബൗൾ ചെയ്തില്ല എന്നതാണ്.

സിഎസ്‌കെ എക്‌സ് ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ, താൻ( ദുബൈ) ക്രീസിൽ നിൽക്കുമ്പോൾ ബിഷ്‌ണോയി തന്റെ അവസാന ഓവർ എറിയില്ലെന്ന് ധോണി എങ്ങനെ പ്രവചിച്ചുവെന്ന് ദുബെ വെളിപ്പെടുത്തി.

“മഹി ഭായ് എന്നോട് പറഞ്ഞ ചില കാര്യങ്ങൾ – ബിഷ്‌ണോയിക്ക് ഒരു ഓവർ ബാക്കി ഉണ്ടായിരുന്നു – അതിനാൽ അവസാനം ഞാൻ അവിടെ അവസാനം വരെ കളിച്ചാൽ അവൻ പന്തെറിയില്ലെന്ന് ധോണി എന്നോട് പറഞ്ഞു. അതുപോലെ സംഭവിച്ചു. ഫാസ്റ്റ് ബോളർമാർ പന്തെറിഞ്ഞതോടെ ധോണിക്ക് കാര്യങ്ങൾ എളുപ്പമായി.”‘

എന്തായാലും ധോണിയുടെ കളി റീഡ് ചെയ്യുന്ന രീതിയെയാണ് ആരാധകർ പുകഴ്ത്തുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി