ഗിൽ വില്ലാളിയായപ്പോൾ ഇന്ത്യ ടോപ് ഗിയറിലേക്ക്, രണ്ടാം സെക്ഷൻ അതിനിർണയാകം

ഓസ്‌ട്രേലിയ ഉയർത്തിയ 480 റൺസ് എന്ന ഭീമാകാരമായ ലക്ഷ്യത്തിന് മുന്നിൽ പതറാതെ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് കിട്ടിയിരിക്കുന്നതും മികച്ച തുടക്കം. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് ഇപ്പോൾ ഇന്ത്യ നേടിയിരിക്കുന്നത്. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ യുവതാരം ഗില്ലും വിശ്വസ്തൻ പൂജാരയുമാണ് ഇന്ത്യക്കായി ക്രീസിൽ നിൽക്കുന്നത്. 35 റൺസെടുത്ത രോഹിതിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പതിവ് പോലെ മികച്ച ടച്ചിൽ ആയിരുന്ന രോഹിത് മോശം ഷോട്ട് കളിച്ച് വിക്കറ്റ് കളയുക ആയിരുന്നു.

തുടക്കം മുതൽ ഓസ്ട്രേലിയ ഉയർത്തിയ വലിയ ലക്ഷ്യത്തെ പേടിക്കാതെ കളിച്ച ഇന്ത്യ ഈ രീതിയിൽ ബാറ്റിംഗ് തുടർന്നാൽ ഓസ്‌ട്രേലിയൻ സ്കോറിനൊപ്പം എത്താൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ ഇന്നലത്തെ ദിവസത്തെ അപേക്ഷിച്ച് പിച്ച് സ്പിന്നറുമാരെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്.

ഇന്നലെ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആദ്യ സെക്ഷനിലും രണ്ടാം സെക്ഷന്റെ പകുതിയിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആയില്ല. ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. പിന്നീട് രണ്ടാം സെക്ഷന്‍രെ അവസാന ലാപ്പിലാണ് വിക്കറ്റ് ദൈവങ്ങൾ അശ്വിന്റെ രൂപത്തിൽ കനിഞ്ഞതും വിക്കറ്റ് വീഴാൻ തുടങ്ങിയതും. അതിനിടയിൽ ഖവാജ 180 റൺസ് നേടിയാണ് പുറത്തായത്. സ്പിന്നറുമാരെ പ്രത്യേകിച്ച് ഒരു തരത്തിലും സഹായിക്കാത്ത പിച്ചിൽ അശ്വിൻ 6 വിക്കറ്റ് നേടി തിളങ്ങിയിരുന്നു.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ