അവർ കാണിച്ചത് ശരിയായില്ല; ഇതിലും ഭേദം സർക്കസിൽ കളിക്കാൻ പോകുന്നതായിരുന്നു. തുറന്നടിച്ച് അർജന്റീന പരിശീലകനും സൂപ്പർ താരവും

ഇന്ന് നടന്ന കാനഡയുമായിട്ടുള്ള മത്സരത്തിൽ അര്ജന്റീന 2-0 ത്തിനു അവരെ തോൽപിച്ചെങ്കിലും മത്സരത്തിൽ ഒട്ടും സന്തോഷവാനല്ലാതെ ആണ് കോച്ച് ലയണൽ സ്കലോണി കളം വിട്ടത്. അത് അർജന്റീനൻ താരങ്ങളുടെ പ്രകടനം മോശം ആയത് കൊണ്ടല്ല. 7 മാസം മുൻപ് തന്നെ ഈ ഗ്രൗണ്ടിൽ കാനഡയുമായി മത്സരം ഉണ്ടെന്ന് അറിഞ്ഞതാണ് അർജന്റീനൻ ടീം, അവർ എതിർ ടീമിനെയും കളിക്കാൻ പോകുന്ന സ്ഥലത്തിന്റെ പറ്റിയും നന്നായി പഠിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ മാറി മറിഞ്ഞു. കളിക്ക് രണ്ട് ദിവസം മുൻപ് ഗ്രൗണ്ടിലെ പിച്ച് അവർ മാറ്റുകയും കളിക്കാർക്ക് വേണ്ട വിധത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുകയും ചെയ്തില്ല.

അർജന്റീനൻ കോച്ച് ലയണൽ സ്കലോണി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

” ഇന്നത്തെ മത്സരത്തിന്റെ കാര്യം 7 മാസം മുൻപേ ഞങ്ങൾ അറിഞ്ഞതാണ്, അതിനു അനുസരിച്ച് ഞങ്ങൾ കാര്യങ്ങൾ ക്രമീകരിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപ് വന്നു പിച്ച് മാറ്റിയപ്പോൾ ഞങ്ങൾ പ്രതീക്ഷ റിസൾട്ട് അതുണ്ടായില്ല. ഈ പിടിച്ച അറേബ്യൻ പിച്ചിനെക്കാൾ മോശം ആണ്. ഒരു ടൂർണമെന്റിൽ ഇങ്ങനെ ചെയ്യാൻ പാടില്ല”

മത്സരശേഷം അര്ജന്റീന താരം മാർട്ടിനെസ് പ്രതികരിച്ചത് ഇങ്ങനെ:

” ദുരന്തകാരമായ ഒരു പിച്ച് ആയിരുന്നു അവർ ഒരുക്കിയിരുന്നത്. സിന്തെറ്റിക് കോർട്ടിലെ പുല്ലിൽ അവർ സോട് ഘടിപ്പിച്ച് വെച്ചിരിക്കുകയാണ്. ബോൾ കാലിൽ കിട്ടുമ്പോൾ സർക്കസിൽ കളിക്കുന്ന പോലെ ആയിരുന്നു തോന്നിയത്. എത്രയൊക്കെ കഷ്ടപ്പാടുകൾ വന്നാലും ഞങ്ങൾ മുൻപോട്ടു തന്നെ പോയികൊണ്ടിരിക്കും”

ഇന്ന് നടന്ന മത്സരത്തിൽ അര്ജന്റീന 2-0 തിനാണ് കാനഡയെ തോല്പിച്ചത്. അടുത്ത അർജന്റീനയുടെ മത്സരം ജൂൺ 25 നു ചിലിയുമായിട്ടാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി