'ഇന്ത്യ വിജയിക്കുക എന്നത് ഞങ്ങള്‍ പാകിസ്ഥാന്‍കാര്‍ക്ക് ഇഷ്ടമല്ല'; ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണം പരസ്യമാക്കി പാക് താരം

തങ്ങളുടെ തോല്‍വിക്ക് തങ്ങളൊഴികെ എല്ലാവരെയും കുറ്റപ്പെടുത്താന്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ടീം ഇഷ്ടപ്പെടുന്നുവെന്ന് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്. ഇന്ത്യ ജയിക്കുന്നത് പാകിസ്ഥാനികള്‍ക്ക് ഇഷ്ടമല്ലെന്നും അതാണ് ഇന്ത്യയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലുള്ള കാരണമെന്നും ബട്ട് പറഞ്ഞു.

ഗയാനയില്‍ ഇന്ത്യയ്ക്ക് മത്സരങ്ങള്‍ നല്‍കി ഐസിസി അവരെ സഹായിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഒരുപാട് ആളുകള്‍ ഉന്നയിക്കുന്നതായി കണ്ടു. ഇന്ത്യക്കെതിരായ മത്സരത്തില്‍ 8 വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ പാകിസ്ഥാന്‍ വിജയിച്ചിരുന്നുവെങ്കില്‍ അവര്‍ ടൂര്‍ണമെന്റില്‍ മികവ് പുലര്‍ത്തിയേനെ എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ഇന്ത്യ വിജയിക്കുക എന്നത് ഞങ്ങള്‍ പാകിസ്ഥാന്‍കാര്‍ക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള വിജയങ്ങള്‍ ലോകത്തിന് മുമ്പില്‍ ഞങ്ങളെ നല്ല രീതിയിലല്ല അവതരിപ്പിക്കുക എന്ന് ഇവര്‍ക്ക് അറിയാം.

പ്രൊഫഷണലായി കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍, ഇന്ത്യ തന്നെയാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചത് എന്ന് വ്യക്തമാവും. നിലവില്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വഴികള്‍ കൃത്യതയുള്ളതാണ്. അത് പരിശീലനത്തിന്റെ കാര്യത്തില്‍ ആയാലും റോളുകളുടെ കാര്യത്തിലായാലും ഇന്ത്യയ്ക്ക് ഒരു വ്യക്തതയുണ്ട്. മാത്രമല്ല സ്‌ക്വാഡിന്റെ ബെഞ്ചിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും മുന്‍പോട്ടുള്ള ഭാവിയെപ്പറ്റി നിര്‍ണയിക്കാനും ഇന്ത്യയ്ക്ക് അനായാസം സാധിക്കുന്നുണ്ട്.

നിലവില്‍ സിംബാബ്‌വെ പര്യടനത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ. ഒരു യുവ നായകന് കീഴില്‍ യുവ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇത്തവണ സിംബാബ്‌വെയെ നേരിടുന്നത്. മാത്രമല്ല ഇത്തവണ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മുമ്പായി ഇന്ത്യ എ ടീം ഓസ്‌ട്രേലിയക്കെതിരെ ചതുര്‍ദിന ക്രിക്കറ്റ് മത്സരവും കളിക്കും. ഇതൊക്കെയും അവരുടെ കൃത്യമായ പ്ലാനിംഗാണ് വ്യക്തമാക്കുന്നത്- സല്‍മാന്‍ ബട്ട് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക