ലോകത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പിച്ച്, അത്യുഗ്രൻ ഒരു 'ശവപ്പറമ്പ്'

പെര്‍ത്തിലെ WACA ഗ്രൗണ്ട്.. ഓസ്‌ട്രേലിയയിലെ അതിപ്രശസ്തമായ ഈ ക്രിക്കറ്റ് മൈതാനത്തെ കുറിച്ച് നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തതേണ്ടതില്ല, എങ്കിലും., സന്ദര്‍ശക ടീമുകളുടെ ‘ശവപ്പറമ്പ് ‘ എന്നാണ് WACA അറിയപ്പെടുന്നത്. അല്ലെങ്കില്‍, ലോകത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പിച്ച് !

ബാറ്റ്‌സ്മാനെ സംബന്ധിച്ച് പറയുമ്പോള്‍ ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസകരമായ രീതിയില്‍ ഈ പിച്ചില്‍ നിന്നും അനുഭവപ്പെടുന്ന മാരകമായ ബൗണ്‍സും, സ്വിംഗും, അമിതമായ വേഗതയുമൊക്ക അതിന് കാരണമായി കാണുന്നു. മറ്റ് പിച്ചുകളില്‍ നിന്നും വ്യത്യസ്ഥമായി ഉണങ്ങിയ നദീതടത്തില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ചാണ് ഇവിടെ പിച്ച് നിര്‍മ്മാണം. ആയതിനാല്‍ പ്രകൃതിദത്തമായ ഈര്‍പ്പം അതില്‍ അവശേഷിക്കുകയും, അത് വഴി ധാരാളം പുല്ലുകള്‍ വളരുകയും, തുടര്‍ന്ന് മത്സരത്തോടനുബന്ധിച്ച് ആ പുല്ലിനെ അല്പം അവശേഷിപ്പിച്ച് വെട്ടിയൊതുക്കി ക്യുറേറ്റര്‍മാര്‍ സജ്ജമാക്കാറുമാണ് പതിവ്.

അത് പോലെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ കടല്‍ കാറ്റാണ്., ഇത് നിലത്തുകൂടെ വീശുന്നത് കൊണ്ട് പിച്ചില്‍ നിന്നും വളരെയധികം സ്വിംഗ് നല്‍കുന്നു എന്നും പറയപ്പെടുന്നു. എന്തായാലും ഈ ട്രാക്കില്‍ വെച്ച് ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്റെ, പ്രത്യേകിച്ചും ‘ടെസ്റ്റ്’ ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി എന്നതിന്റെ പകിട്ട് ഒന്ന് വേറെ തന്നെയാണ്.

ഇത്തരം ട്രാക്കുകളില്‍ കളിച്ച് വളര്‍ന്നത് കൊണ്ട് ആതിഥേയ ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം, ന്യൂസിലാന്റ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്., ഒപ്പം വെസ്റ്റ് ഇന്‍ഡീസ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബാറ്റ്‌സ്മാന്മാര്‍ക്കും ഈ വിക്കറ്റില്‍ ഒരു സെഞ്ച്വറി നേട്ടം എന്നത് കൂടുതല്‍ പ്രയാസമുണ്ടാക്കാറില്ല എന്നാണ് തോന്നിയിട്ടുളളത്. ഇവിടെ നിന്നുമുളള ബാറ്റിങ് ബാലപാഠങ്ങളൊക്കെയാണ് ആദം ഗില്‍ക്രിസ്റ്റ്, മൈക്ക് ഹസി, ഷോണ്‍ മാര്‍ഷ് തുടങ്ങിയവരെ പോലുള്ള ബാറ്റ്‌സ്മാന്മാരെ നന്നായി പുള്ളര്‍മാരും ഹുക്കര്‍മാരും ആക്കിയത്.

എന്നാല്‍ എക്കാലത്തുമുളള ഒസീസ് പേസ് ആക്രമണത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ SENA രാജ്യങ്ങളില്‍ നിന്നുള്ള ബാറ്റ്‌സ്മാന്മാരെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ബാറ്റ്‌സ്മാന്മാരിലാണ് ഇവിടെ ഒരു സെഞ്ച്വറി നേട്ടം എന്ന പ്രയാസം കൂടുതലായി കാണുന്നത്. WACA യില്‍ വെച്ചുള്ള ടെസ്റ്റില്‍ ഏഷ്യയില്‍ നിന്നുള്ള ഒരു ബാറ്റ്‌സ്മാന്‍ അവസാനമായി ഒരു സെഞ്ച്വറി നേടിയത് 1997ല്‍ വെച്ച് പാക്കിസ്ഥാന്റെ ഇജാസ് അഹമ്മദ് ആണ്.

ഓസ്‌ട്രേലിയില്‍ പൊതുവെ മികച്ച റെക്കോര്‍ഡുളള ഇജാസിന് മുന്നേ അങ്ങനെയൊരു സെഞ്ച്വറി നേട്ടം 1979ല്‍ ജാവേദ് മിയാന്‍ദാദിനാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരു ബാറ്റ്‌സ്മാന്‍ അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയതാവട്ടെ, 1992ല്‍ വെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ..!

അതിന് മുമ്പ് മറ്റൊരു ഇന്ത്യന്‍ താരങ്ങളുടെ സെഞ്ച്വറിയുണ്ടെങ്കില്‍ 1977ല്‍ സുനില്‍ ഗവാസ്‌ക്കറും – മൊഹീന്ദര്‍ അമര്‍നാഥും ചേര്‍ന്നുള്ള കൂട്ട്‌കെട്ടിനിടെ പിറന്ന ഇരുവരുടേയും സെഞ്ച്വറികളാണ്..
ഇനി ശ്രീലങ്കയില്‍ നിന്നുമുള്ള ഒരു ബാറ്റ്‌സ്മാന്‍ ആദ്യമായും അവസാനമായും ഒരു സെഞ്ച്വറി ഉണ്ടെങ്കില്‍ അത്,1995ല്‍ ഹഷന്‍ തിലക് രത്‌നെ നേടിയതുമാണ് ..

എങ്കിലും പറഞ്ഞ് വരുമ്പോള്‍., കഴിഞ്ഞ ദശകത്തിനിടെ അധികം ബൗണ്‍സ് ഇല്ലാതെ, പന്ത് സ്വിംഗ് ആണെങ്കിലും,, ബാറ്റ്മാന്‍മാര്‍ കളിക്കുന്നത് താരതമ്യേന എളുപ്പമാണെന്ന് തോന്നുന്ന രീതിയില്‍ WACAയില്‍ അതിന്റെ പഴയ സ്വഭാവ സവിശേഷതകളായ ബൗണ്‍സും വേഗതയുമൊക്കെ നഷ്ടപ്പെട്ടതായും തോന്നുന്നു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം