ഇന്ത്യന്‍ ടീമിന്റെ വലിയൊരു പോരായ്മ ചൂണ്ടിക്കാട്ടി വി.വി.എസ് ലക്ഷ്മണ്‍

നിലവിലെ ഇന്ത്യന്‍ ടി20 ടീമിന്റെ വലിയൊരു പോരായ്മ ചൂണ്ടിക്കാട്ടി വിവിഎസ് ലക്ഷ്മണ്‍. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ അഭാവം എറെ പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും ലക്ഷ്മണ്‍ പറഞ്ഞു.

പന്തെറിയാന്‍ കഴിവുള്ള ബാറ്റര്‍മാരെ ടി20യില്‍ കൂടുതലായും വേണം. അത് ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുറന്ന് കാട്ടാനുള്ള അവസരം നല്‍കും. അതാണ് ടി20 ഫോര്‍മാറ്റില്‍ വേണ്ടത്. അത്തരത്തിലുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രദ്ധ നല്‍കേണ്ടതായുണ്ട്.

ന്യൂസീലാന്‍ഡിലെ സ്റ്റേഡിയങ്ങളുടെ വലുപ്പത്തിലല്ല കാര്യം. ചെറിയ ബൗണ്ടറികളാണെങ്കിലും പിച്ചിന്റെ സ്വഭാവം പ്രയാസമുള്ളതാണ്. വെല്ലിംഗ്ടണും ഓക്‌ലന്‍ഡും സാധാരണ മൈതാനങ്ങളെപ്പോലെയല്ല. സാഹചര്യങ്ങള്‍ മനസിലാക്കി വേണം ഇവിടെ കളിക്കാന്‍.

എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തിയാവണം പദ്ധതികള്‍. അത് കൃത്യമായി നടപ്പിലാക്കാനും സാധിക്കേണ്ടതായുണ്ട്- ലക്ഷ്മണ്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ പര്യടനത്തില്‍ ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് യോഗ്യതയൊത്ത ഓള്‍റൗണ്ടര്‍. രവീന്ദ്ര ജഡേജ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്ത്. ഇവര്‍ക്ക് പുറമേ ഓള്‍റൗണ്ടര്‍ പദവിയിലെത്തിയ താരങ്ങള്‍ വേണ്ടത്ര ശോഭിച്ചിട്ടില്ല.

Latest Stories

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍