കാണികൾക്ക് ഗ്രൗണ്ട് സ്റ്റാഫുകളുടെ വക 'വെള്ളമടി'; സംഭവത്തിൽ പ്രശംസകളും വിമർശനങ്ങളും ഒരുമിച്ച്

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. ഒഡീഷയിലെ കട്ടക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. താപനില 34 ഡിഗ്രി സെൽഷ്യസായിട്ടും ആരാധകർ മത്സരം കാണാൻ എത്തിയിരുന്നു. ചൂട് കാരണം കാണികൾ അസ്വസ്ഥരായിരുന്നു.

ആ സമയത്ത് ഗ്രൗണ്ട് സ്റ്റാഫ് ആരാധകരെ തണുപ്പിക്കാൻ വെള്ളം ചീറ്റിച്ചിരുന്നു. ചൂടിൽ നിന്ന് രക്ഷിക്കാൻ ചെയ്യ്തതാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെ വിമർശനങ്ങൾ ഉയരുകയാണ്. പണം കൊടുത്ത് കളി കാണാൻ വരുന്നവരെ ഇങ്ങനെ ആണോ ട്രീറ്റ് ചെയ്‌യേണ്ടത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചിരിക്കുന്നത്.

എന്നാൽ ഇന്ത്യൻ താരമായ റിഷബ് പന്ത് അടക്കമുള്ളവർ ഈ പ്രവർത്തിയിൽ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മത്സരമായതിനാൽ വെയിലത്ത് ഇരുന്ന ആരാധകരെ തണുപ്പിക്കാൻ വെള്ളം നിറച്ച വലിയ ജാർ ഗ്യാലറികളിൽ എത്തിച്ച് വെള്ളം ചീറ്റിക്കുകയായിരുന്നു.

ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. രോഹിത് 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ