ഇന്ത്യയുടെ ഇതിഹാസ താരത്തെക്കാള്‍ ഞാന്‍ നന്നായി ഞാൻ ബാറ്റ് ചെയ്യുമായിരുന്നു ; പാകിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബോളര്‍

ഇന്ത്യയുടെ ഇതിഹാസതാരത്തേക്കാള്‍ മികച്ച രീതിയില്‍ താന്‍ ബാറ്റ് ചെയ്യുമായിരുന്നെന്ന് പാകിസ്ഥാൻ മുന്‍ ഫാസറ്റ് ബോളര്‍. ബാറ്റിംഗ് കൊണ്ട് താന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ കളിയിലെ മികച്ച താരമായിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യയുടെ ഇതിഹാസ താരത്തേക്കാള്‍ മികച്ച രീതിയില്‍ താന്‍ ബാറ്റ് ചെയ്തിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് പാകിസ്താന്റെ മൂന്‍ ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ ആണ്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമായിട്ടാണ് തന്നെ താരം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ലോകകപ്പില്‍ വാലറ്റത്ത് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതിന് കളിയിലെ മികച്ച താരമായിട്ടുണ്ട്. കൊളംബോയില്‍ നടന്ന ടി ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 17 പന്തില്‍ 32 റണ്‍സ് എടുത്തിരുന്നു. ഈ മത്സരത്തില്‍ 19 റണ്‍സിന് ഒരു വിക്കറ്റും എടുത്തിരുന്നു. ഗ്രൂപ്പ് സ്‌റ്റേജിലെ ഈ മത്സരത്തില്‍ പാകിസ്താന്‍ ജയിക്കുകയും ചെയ്തിരുന്നു. ഗ്രൂപ്പ ഘട്ടത്തില്‍ ഹര്‍ഭജന്‍ സിംഗും നന്നായി ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ പ്‌ളേയര്‍ ഓഫ് ദി മാച്ച് കിട്ടിയത് എന്റെ ബാറ്റിംഗിനായിരുന്നു. ഇത് തന്നെയാണ് ഹര്‍ഭജനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് ഞാനെന്ന് പറയാന്‍ കാരണം.

അതേസമയം ഏകദിനത്തിന്റെ മൊത്തം റണ്‍നേട്ടം എടുത്താല്‍ 236 മത്സരങ്ങളില്‍ 1237 റണ്‍സ് അടിച്ച ഹര്‍ഭജനാണ് മുന്നില്‍. 130 കളിയില്‍ ഗുല്ലിന് അടിക്കാനായത് 457 റണ്‍സാണ്. എന്നാല്‍ ടിട്വന്റി പരിശോധിച്ചാല്‍ 27 കളികളില്‍ 165 റണ്‍സ് ഗുല്‍ നേടിയിട്ടുണ്ട്. ഹര്‍ഭജനെക്കാള്‍ 57 റണ്‍സ് കൂടുതലാണ് ഇത്. 23 വര്‍ഷം നീണ്ട കരിയറില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഹര്‍ഭജന്‍ റിട്ടയര്‍ ചെയ്തു.

ഉമര്‍ ഗുല്ലാകട്ടെ 2020 ല്‍ എല്ലാ ഫോര്‍മാറ്റിലേക്ക് മടങ്ങി വരികയും ചെയ്തു. 2007 ലോകകപ്പില്‍ ട്വന്റിട്വന്റിയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു. 2009 ല്‍ ടീമിന് കപ്പ് നേടിക്കൊടുക്കുന്നതിലും നിര്‍ണ്ണായക താരമായി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്