ആ മനുഷ്യന്‍റെ ത്യാഗത്തിന്റെ ഫലമാണ് സിറാജിന്‍റെ ഈ നേട്ടം!

ഹൈദരാബാദിലെ തെരുവുകളിലൂടെ ദിവസവേദനത്തിന് റിക്ഷയോടിച്ച മുഹമ്മദ് ഗൗസിയുടെ സ്വപ്നങ്ങള്‍ തന്റെ മകന്റെ പേര് രാജ്യത്തിന്റെ നേട്ടത്തിനൊപ്പം കാണണമെന്ന ആഗ്രഹം സഫലീകരിക്കപ്പെടുമ്പോള്‍ സിറാജിന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല..

ഒരുപക്ഷെ മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം കാണുന്നുണ്ടാവാം ക്ലച്ചുo ആക്‌സിലറേറ്ററും പിടിച്ചു നെട്ടോട്ടമോടി മകനെ വളര്‍ത്തി ഇന്ന് രാജ്യമറിയുന്ന അല്ലെങ്കില്‍ ഇന്ന് ലോകമറിയുന്ന ഒരു കളിക്കാരനെ സംഭാവന ചെയ്ത സിറാജിന്റെ ബാപ്പയുടെ ത്യാഗത്തിന്റെ ഫലമാണ് സിറാജിന്റെ ഈ നേട്ടം.

ഈ നേട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ കണ്ണുകള്‍ പറയാതെ പറഞ്ഞത് താന്‍ കടന്നുവന്ന കാലഘട്ടങ്ങളിലെ പ്രതിസന്ധികളല്ലേ അതൊരു മിന്നലാട്ടമായി കടന്നുപോയിട്ടുണ്ടാവണം.. എന്തിനും മീതെ പണം പറക്കുന്ന കാലഘട്ടത്തില്‍ ഇതുപോലൊരു താരത്തിന്റെ ഉയര്‍ച്ചകള്‍ ക്രിക്കറ്റിന്റെ ജീവ നാഡിക്ക് കരുത്തു പകരുന്നതാണ്.

പല പ്രതിസന്ധികളെയും തട്ടി മാറ്റി മുന്നേറുമ്പോള്‍ നമുക്ക് കയ്യടിച്ചു ഹര്‍ഷാരവങ്ങളോടെ ഈ മനുഷ്യനെ പ്രോത്സാഹിപ്പിക്കാം. ബാപ്പ കണ്ട സ്വപ്നങ്ങളിലേയ്ക്ക് നടന്നു കയറാന്‍ കരുത്തുണ്ടാവട്ടെ..

എഴുത്ത്: ജെറിന്‍ കാഞ്ഞിരക്കുന്നത്ത്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി